സ്വന്തം ലേഖകൻ: കുവൈത്തിലെ തെരഞ്ഞെടുത്ത റസ്റ്റാറൻറുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കും. റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക ധാരണ രൂപപ്പെട്ടത്.എംബസി അധികൃതർ കൃത്യമായ ഇടവേളകളിൽ പരാതികൾ എടുത്തുകൊണ്ടുപോയി തുടർ നടപടികൾ സ്വീകരിക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്നത് ഇന്ത്യക്കാർക്ക് അനുഗ്രഹമാണ്.
എംബസിയിലേക്ക് എത്താതെ തന്നെ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാൻ പുതിയ സംവിധാനം സഹായിക്കും. റസ്റ്റാറൻറ് മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംഘടന പ്രതിനിധികൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. കോവിഡ് നിയന്ത്രണ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യൂ കാരണം പ്രവർത്തനസമയം കുറഞ്ഞതുകൊണ്ട് റസ്റ്റാറൻറ് ഉടമകൾ നേരിടുന്ന വൻ സാമ്പത്തിക നഷ്ടങ്ങൾ അംബാസഡറെ ധരിപ്പിക്കുകയും എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
വീട്ടുജോലിക്കാരെ ‘മെയ്ഡ്’ എന്ന് വിശേഷിപ്പിക്കുന്നതിന് വിലക്ക്
കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ ‘മെയ്ഡ്’എന്ന് വിശേഷിപ്പിക്കുന്നതിന് വിലക്ക്. വേലക്കാരി എന്നതിനു പകരം വർക്കർ അഥവാ ജോലിക്കാർ എന്നു വിശേഷിപ്പിക്കണമെന്നാണ് നിർദേശം. വീട്ടുജോലിക്കാർ, ഗാർഹികത്തൊഴിലാളികൾ എന്നെല്ലാം വിശേഷിപ്പിക്കാം. പരസ്യങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ പടം, തിരിച്ചറിയൽ കാർഡ്, ഇഖാമ, മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവ ചേർക്കരുതെന്നും വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല