1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ സര്‍ക്കാര്‍ മേഖലകളിലെ ജോലികള്‍ക്ക് പ്രത്യേക നിയന്ത്രണം വരുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതത. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ സ്വദേശികള്‍ക്ക് തൊഴില്‍ സംവരണത്തിന് നിശ്ചിത തോത് നിര്‍ണയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികള്‍ ആയിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കും. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ സ്വദേശികളുടെ സാന്നിധ്യം തുല്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശമുണ്ട്.

ഇതിന്റെ സാധ്യതകളെക്കുറിച്ച് അധികൃതരുടെ സഹകരണത്തോടെ വിശദമായ പഠനം അനിവാര്യമാണെന്ന് അബ്ദുല്ല അല്‍ മുതത പറഞ്ഞു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കുള്ള സംവരണ തോത് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മീഷന്‍ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുവൈത്തില്‍ എച്ച്‌ഐവി ബാധിതരായത് കാരണം എല്ലാ വര്‍ഷവും 211 പ്രവാസികള്‍ നാടുകടത്തപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷ കാലയളവിലെ കണക്കുകള്‍ ആണ് കുവൈത്ത് പുറത്തുവിട്ടത്. മെഡിക്കല്‍ പരിശോധനയില്‍ എച്ച്‌ഐവി ബാധിതരാണെന്ന് കണ്ടെത്തിയ കാരണത്താലാണ് ഇവരെ പറഞ്ഞു വിട്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെ 23,733 പ്രവാസികളെയാണ് നാടുകടത്തിയത്. അറബ് ടൈംസ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.