സ്വന്തം ലേഖകൻ: യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം.
യെമൻ പൗരനായ ഭർത്താവ് തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ ദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ നിമിഷപ്രിയയ്ക്ക് 2018-ൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവർ അപ്പീൽ കോടതിയെ സമീപിച്ചത്.
ശാരീരികമായി ആക്രമിക്കുന്നതും ഉപദ്രവവും തുടർന്നപ്പോൾ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു. ജീവനും മാനവും നഷ്ടപ്പെടുമെന്ന് തോന്നിയ അവസ്ഥയിലാണ് കൃത്യം നടത്തിയതെന്നും നിമിഷപ്രിയ കോടതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായി നാട്ടിലുള്ള ബന്ധുക്കൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല