1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2021

സ്വന്തം ലേഖകൻ: മ്യാന്മർ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ആങ് സാൻ സൂചിക്ക് നാല് വർഷം തടവ്. പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു, കോവിഡ്-19 നിർദേശങ്ങൾ എന്നിവ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൂചിക്ക് ശിക്ഷ വിധിച്ചത്.

മ്യാന്മാറിൻ്റെ തലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സെക്ഷൻ 505 (ബി) പ്രകാരം രണ്ട് വർഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വർഷവുമാണ് സൂചിക്ക് ശിക്ഷ ലഭിച്ചത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് പട്ടാളം വിലക്കേർപ്പെടുത്തിയിരുന്നു. കോടതി പരിസരത്ത് സൈന്യം സുരക്ഷയൊരുക്കിയിരുന്നു.

മുൻ പ്രസിഡൻ്റ് വിൻ മിൻ്റിനും സമാനമായ കുറ്റങ്ങൾക്ക് നാല് വർഷം ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ചെങ്കിലും ഇരുവരെയും ജയിലിലേക്ക് മാറ്റിയിട്ടില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് തട്ടിപ്പ്, രഹസ്യ നിയമനം എന്നിങ്ങനെയുള്ള നിരവധി കുറ്റാരോപണങ്ങൾ പട്ടാളം സ്യൂചിക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഈ കേസുകളിൽ കൂടി ശിക്ഷാനടപടികൾ ഉണ്ടായെങ്കിൽ വർഷങ്ങളോളം 76 കാരിയായ സൂചി ജയിലിൽ കഴിയേണ്ടിവരും.

ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ആങ് സാൻ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങൾ നടന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) പാർട്ടി വിജയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്. പട്ടാളം ഭരണം പിടിച്ചതിനെതിരെ രാജ്യത്ത് തുടരുന്ന പ്രതിഷേധസമരങ്ങളിൽ ഇതുവരെ 1300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവും വലിയ നഗരമായ യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബറിലാണ് അട്ടിമറി നടത്തി സൈന്യം ഭരണം പിടിച്ചെടുത്തത്. നവംബർ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 83 ശതമാനം നേടി സൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻ വിജയമാണ് നേടിയത്. പട്ടാളത്തിൻ്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി, ഡവലപ്മെൻ്റ് പാർട്ടി എന്നിവർക്ക് 476 സീറ്റുകളിൽ 33 സീറ്റുകൾ നേടാൻ മാത്രമാണ് കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് സൈന്യം ഇടപെടൽ നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.