1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2019

സ്വന്തം ലേഖകന്‍: ‘അസ്സലാമു അലൈക്കും,’ ആശംസയുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പാര്‍ലമെന്റില്‍; അക്രമിയെ പേരില്ലാത്തവനായി കണക്കാക്കുമെന്ന് പ്രഖ്യാപനം. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ മുസ്ലീം പളളികളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അസ്സലാമു അലൈക്കും എന്ന ആശംസാ വചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്.
ന്യൂസിലാന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു. അതിനിടെ, തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും സ്വയം വാദിച്ചുകൊള്ളാമെന്നുമുള്ള തീവ്രവാദി ബ്രെന്‍ഡന്‍ ടെറന്റിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജസീന്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ടെറന്റ് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുമോയെന്നാണ് തന്റെ ആശങ്കയെന്നും അവര്‍ വിശദീകരിച്ചിരുന്നു. അതാണ് അയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ നടുക്കിയ ആക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി പ്രാര്‍ഥനയ്‌ക്കെത്തിയ 50 നിരപരാധികളാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് മുന്‍പ് പ്രതിയായ ബ്രെന്‍ഡന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്ക് ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്ബ് 74 പേജുള്ള നയരേഖയും പ്രതി അയച്ചു. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുന്നതെന്ന സൂചന ഇയാള്‍ നല്‍കിയില്ല. രണ്ട് മിനിറ്റിനകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും അപ്പോഴേക്കും ആക്രമണം നടന്നിരുന്നെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.

തോക്കു വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി പുതിയ പരിഷ്‌കാരം പത്തു ദിവസത്തിനകം കൊണ്ടുവരുമെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ വ്യക്തമാക്കി. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ മോസ്‌കുകളില്‍ വെള്ളക്കാരനായ അക്രമി വെള്ളിയാഴ്ച നടത്തിയ വെടിവയ്പില്‍ അന്പതു പേര്‍ മരിച്ച സാഹചര്യത്തിലാണു തോക്കുനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.