സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറുന്നതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്ന താലിബാൻ 33 പേരെ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ മേഖലയിലാണ് രണ്ടാഴ്ചയ്ക്കിടെ ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മതനേതാക്കളും ഗോത്രത്തലവന്മാരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് മേഖലയിൽ കൊല്ലപ്പെട്ടത്. കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരും കൊല്ലപ്പെട്ടെന്നാണ് അഫ്ാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവവകാശ കമ്മീഷൻ വക്താവ് സബിനുള്ള …
സ്വന്തം ലേഖകൻ: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഓസ്ട്രേലിയൻ നഗരങ്ങളിൽ കൂറ്റൻ പ്രതിഷേധം. സിഡ്നി അടക്കമുള്ള നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണകിന് പേർ പങ്കെടുത്തു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്്. മാസ്ക് ധരിക്കാതെയാണ് പ്രതിഷേധക്കാർ സമരത്തിൽ പങ്കെടുത്തത്. ഫ്രീഡം, ട്രൂത്ത് എന്നിവ എഴുതിയ ബോർഡുകളും കൈയ്യിൽ ഏന്തിയായിരുന്നു പ്രകടനം. …
സ്വന്തം ലേഖകൻ: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ. നിർബന്ധിത ക്വാറന്റൈനില്ലാതെ സൗദിയിൽ തിരിച്ചെത്താൻ കോവിഡ് വാക്‌സിനെടുത്തെന്ന് തെളിയിക്കണം. അതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖകൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന ഇമ്യൂൺ …
സ്വന്തം ലേഖകൻ: പതിനൊന്ന് വിഭാഗം വിദേശികള്‍ക്ക് സൗദിയില്‍ സ്വദേശികള്‍ക്കു തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂനിഫൈഡ് നാഷണല്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍, തടവുകാര്‍, സാമൂഹിക അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക പരിഗണന ലഭിക്കുന്നവര്‍. രാജ്യത്ത് സ്വദേശി പൗരന്‍മാര്‍ക്കുള്ളതിനു തുല്യമായ മുഴുവന്‍ ആരോഗ്യ പരിചരണവും ചികിത്സയും ലഭിക്കുന്ന വിദേശികളുടെ പട്ടികയാണ് യൂനിഫൈഡ് …
സ്വന്തം ലേഖകൻ: ഒമാനില്‍ നാല് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നലെ അവസാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ബലി പെരുന്നാള്‍ അവധിക്കാലത്ത് വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ ഇടയുണ്ടെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാലു ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി ഉത്തരവിട്ടത്. ഇത് രോഗ വ്യാപനത്തില്‍ വലിയ തോതില്‍ കുറവുണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണോ എന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് അറുതിയായി. നിലവിലെ യാത്രാ നിയമങ്ങളില്‍ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ഖത്തറിലേക്കും യാത്രാ വിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും …
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദുബൈയിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച സാഹചര്യത്തിൽ സൗദിയിലും ഒമാനിലും ബഹ്റൈനിലും ഖത്തറിലും കേന്ദ്രങ്ങൾ ലഭിക്കാൻ സമ്മർദം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാന യാത്രക്കുള്ള തടസ്സങ്ങളാണ് പ്രവാസി വിദ്യാർഥികൾക്ക് മുന്നിൽ വിലങ്ങുതടിയായത്. മുൻ വർഷങ്ങളിൽ …
സ്വന്തം ലേഖകൻ: യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എംപിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും. രണ്ട് പിസിആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ …
സ്വന്തം ലേഖകൻ: വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ ആദ്യ േപ്ലഗ് മരണം സ്ഥിരീകരിച്ചു. കൊളറാഡോയിൽ 10 വയസ്സുകാരി മരണത്തിന് കീഴടങ്ങിയതോടെയാണിത്. ഈ വർഷം കൊളറാഡോയിൽ രണ്ടാമത്തെ േപ്ലഗ് കേസാണിതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ അയൽഗ്രാമങ്ങളായ സാൻ മിഗ്വേൽ, എൽ പാസോ, ബൗൾഡർ, ഹ്യുവർഫാനോ, ആദംസ്, ലാ പ്ലാറ്റ പ്രദേശങ്ങളിൽ വിവിധ ഘട്ടങ്ങളിലായി േപ്ലഗ് കണ്ടെത്തിയതായി അധികൃതർ …
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിയെത്താനായി അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി പ്രവാസികൾ. അവധിക്കു നാട്ടിൽപോയ നിരവധി മലയാളികൾ ഉൾപ്പെടെ 700 ഓളം യാത്രക്കാരാണ് യുഎഇയിലെത്താൻ അർമീനിയയിൽ ക്വാറൻ്റെനിൽ കഴിയുന്നത്. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പിെൻറ ഗ്രീൻ ലിസ്റ്റിലുള്ള അർമീനിയയിൽ നിന്ന് അബൂദബിയിൽ മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതി. ഒരു മാസത്തെ അവധിക്കു …