
സ്വന്തം ലേഖകൻ: ഒമാനിൽ ബൂസ്റ്റർ ഡോസ് ആയി ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസ്സ് കഴിഞ്ഞവർ, 50 വയസ്സിനു മുകളിലുള്ള ആരോഗ്യ പ്രവർത്തകർ, കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ, പ്രമേഹ-രക്തസമ്മർദ രോഗികൾ എന്നിവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 8 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാം.
നേരത്തെ പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കിയിരുന്നത്. കൂടാതെ എച്ച്.ഐ.വി ബാധിതർ, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍, 12 വയസ്സിനു മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊവിഡ് അവലോകന സുപ്രീം കമ്മിറ്റി നടത്തിയ യോഗത്തിലാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടവരുടെ പട്ടിക പുറത്തുവിട്ടത്. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിന്‍ നല്‍കാനും ഒമാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണം എന്ന് അധികൃതര്‍ അറിയിച്ചു.
ഇപ്പോഴും വിവിധ ഗവർണറേറ്റുകളിൽ വാക്സിന്‍ വിതരണം ശക്തമായി നടക്കുകയാണ്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെൻററിലെ വാക്‌സിനേഷന്‍ ക്യാമ്പ് സമാപിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പകരം മറ്റു കേന്ദ്രങ്ങളിലായിരിക്കും വാക്സിന്‍ നല്‍കുക. വിദേശികള്‍ക്ക് സബ്‌ലത്ത് മത്രയിലും സീബ് അല്‍ ശറാദി മെഡിക്കല്‍ ഫിറ്റ്‌നസ് സെൻററിലും വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യം ഒമാന്‍ ഒരുക്കിയിട്ടുണ്ട്. വാക്സിനായി മുന്‍ കൂട്ടി ബുക്ക് ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല