സ്വന്തം ലേഖകൻ: ഒമാനിലെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെയും മരണത്തിെൻറയും എണ്ണം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷമാണ് രാജ്യത്ത് രോഗവ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരത്തിൽ കുറവും മരണം പത്തിൽ കുറവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ ദിവസങ്ങളിലെ കണക്കുകളേക്കാൾ കുറവാണിത്. ആശ്വാസം നൽകുന്ന കാര്യമാണിതെങ്കിലും മാനദണ്ഡം ലംഘിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ കൈവിടുമെന്നാണ് ആരോഗ്യ-ദുരന്തനിവാരണ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.
ആളുകൾ വേണ്ടത്ര മുൻകരുതൽ എടുക്കുന്നിെല്ലന്നത് ശ്രദ്ധയിൽപ്പെടുന്നതായി അൽ നഹ്ദ ആശുപത്രിയിലെ ഡോ. മഹ്മൂദ് അൽ റഹ്ബി പറയുന്നു. കൊറോണ വൈറസിനെ മറികടക്കാൻ നമുക്ക് കഴിയും. പക്ഷേ പകർച്ചവ്യാധിയുടെ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ പലരും ശ്രദ്ധിക്കുന്നില്ല എന്നത് ആശങ്കജനകമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടർച്ചയായി കൈകഴുകുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനദണ്ഡം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് റോയൽ ഒമാൻ പൊലീസും പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ബീച്ചിൽ നടക്കുന്നതിന് വിലക്കില്ലെന്നും എന്നാൽ കൂട്ടംകൂടാൻ പാടില്ലെന്നും ഒമാൻ റോയൽ പൊലീസ് അറിയിച്ചു.നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപകമായ സംശയങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മേജർ മുഹമ്മദ് അൽ ഹാഷമിയാണ് വിശദീകരണം നൽകിയത്. ജിമ്മുകൾക്ക് നിരോധം ഉണ്ടെന്നും എന്നാൽ വ്യക്തിഗതമായ നടത്തത്തിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത് രാത്രികാല ലോക്ഡൗൺ സമയത്താകാൻ പാടില്ല. ബീച്ചിൽ നടക്കുേമ്പാഴും സാമൂഹിക അകലം കർശനമായി പാലിക്കപ്പെടണം. കുട്ടികൾക്ക് പുറത്ത് കളിക്കാൻ അനുമതിയുണ്ടോയെന്ന ചോദ്യത്തിന് രക്ഷിതാക്കൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും വലിയ കൂട്ടംകൂടൽ ഒരിടത്തും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അടച്ചിട്ടിരിക്കുന്ന സ്പോർട്സ് ഹാൾ, കൃത്രിമ ടർഫുകൾ, ഫിറ്റ്നെസ് ക്ലബുകൾ എന്നിവയെല്ലാം അടഞ്ഞു കിടക്കുകയാണെന്നും പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല