സ്വന്തം ലേഖകൻ: ഒമാനിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറിന് മുകളിൽ തുടരുകയാണ്. നിലവിൽ മൊത്തം രോഗികളുടെ എണ്ണം 1,42,169 ആയി. 260 പേർക്കു കൂടി രോഗം ഭേദമായി. 1,32,945 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർ മരിച്ചതോടെ ആകെ മരണം 1580 ആയി.
19 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 198 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 70 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.പുതിയ രോഗികളിൽ 199 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. മസ്കത്ത്-64, സീബ്-54, ബോഷർ-42, മത്ര-32, അമിറാത്ത്-ആറ്, ഖുറിയാത്ത്-ഒന്ന് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റുകളിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം.
വടക്കൻ ബാത്തിന-41, ദാഖിലിയ-27, ദോഫാർ-24, അൽ വുസ്ത-19, ദാഹിറ-13, തെക്കൻ ബാത്തിന-11, വടക്കൻ ശർഖിയ-10, തെക്കൻ ശർഖിയ-ഒമ്പത്, ബുറൈമി-ആറ്, മുസന്ദം- രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം. ഇൗ വർഷം ജനുവരിയിൽ പുതിയ രോഗികളുടെ എണ്ണവും മരണവും താഴ്ന്ന നിലയിലായിരുന്നു. ഫെബ്രുവരിയിൽ ഇത് രണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഫെബ്രുവരിയിൽ മാത്രം 41 പേരാണ് രാജ്യത്ത് മരിച്ചത്.
കൊവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി വിനോദ സഞ്ചാര േകന്ദ്രങ്ങളിൽ അഞ്ചിലധികം പേർ ഒത്തുചേരുന്നതിനും ക്യാമ്പ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി. എന്നാൽ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ വകാനിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശന വിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം വകാനിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ആളുകൾ അമിതമായി കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വകാനിൽ ഇപ്പോഴും സഞ്ചാരികൾക്ക് പോവാമെന്നും കൂടുതൽ പേർ ഇവിടെ എത്തി അമിതമായ ആൾക്കൂട്ടമുണ്ടായാൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും റുസ്താഖ് ടൂറിസം പ്രമോഷൻ ഡിപാർട്മെൻറിലെ ഉദ്യോഗസ്ഥനായ സുൽത്താൻ സൈഫ് അൽ ഹിനായ് പറഞ്ഞു.
നിയന്ത്രണങ്ങളുടെ ഭാഗമായി വകാനിൽ താമസിക്കുന്നതിനും ക്യാമ്പ് ചെയ്യുന്നതിനും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടഴ്ച മുമ്പ് വരെ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് വകാനിലുണ്ടായിരുന്നത്. എല്ലാ സമയത്തും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
വകാനിൽ ക്യാമ്പ് ചെയ്യുന്നത് കർശനമായി നിയന്ത്രിച്ചതായി േറായൽ ഒമാൻ പൊലീസിലെ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. എന്നാൽ, കുടുംബത്തോടൊപ്പവും കൂടെ താമസിക്കുന്നവരോടൊപ്പവും എത്തുന്നവർക്കും വിലക്കില്ല. അടുത്ത ബന്ധമില്ലാത്ത അഞ്ചിലധികം പേർ എത്തുന്നത് ഒത്തുചേരലായി പരിഗണിക്കുമെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മസീറ ദ്വീപിലും നിയന്ത്രണങ്ങളുണ്ട്. വിനോദ സഞ്ചാരികൾക്ക് ഒറ്റക്ക് േപാവുന്നതിന് മസീറയിലും നിയന്ത്രണമില്ല. എന്നാൽ, ഒത്തുചേരലും തമ്പടിക്കലും നിരോധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല