സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കി രണ്ടാഴ്ചയാകുമ്പോഴും ഹോട്ടലുകളിൽ വൻ തിരക്ക്. എന്നാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ തള്ളിക്കയറ്റം കുറയുന്നതായാണ് റിപ്പോർട്ട്. നാട്ടിൽ ആറു മാസത്തോളം തങ്ങിയവർ, വിസ കാലാവധി കഴിഞ്ഞവർ, നേരേത്ത ടിക്കറ്റെടുത്തവർ എന്നിവരുടെ തിരക്കായിരുന്നു ഇതുവരെ. എന്നാൽ, ക്വാറൻറീൻ അധിക ചെലവ് അടക്കം കണക്കിലെടുത്ത് നാട്ടിലുള്ളവർ പലരും യാത്ര നീട്ടിവെക്കുകയാണ്.
കമ്പനികളുമായി ബന്ധപ്പെട്ട് പലരും അവധികൾ നീട്ടാനും ശ്രമിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ തൊഴിൽ വിസയുള്ളവരിൽ അത്യാവശ്യക്കാർ മാത്രമായിരിക്കും വരുക. ഇത് കാരണം അടുത്തയാഴ്ച മുതൽ ഹോട്ടലുകളിൽ തിരക്ക് കുറയാൻ സാധ്യതയുണ്ട്. എന്നാൽ, സൗദി അറേബ്യയിലേക്ക് പോകുന്നവരുടെ പ്രധാന ആശ്രയമാണ് ഒമാൻ എന്നതിനാൽ ഹോട്ടലുകളിലെ തിരക്ക് വല്ലാതെ കുറയാനും സാധ്യതയില്ല. ഒമാനിലെത്തി 14 ദിവസം ഹോട്ടലുകളിൽ തങ്ങിയാണ് സൗദിയിലേക്കുള്ളവർ പോകുന്നത്. സൗദി അറേബ്യ യു.എ.ഇ, ഇന്ത്യ അടക്കം രാജ്യങ്ങളിൽ നിന്നുള്ള വിമാന വിലക്ക് പിൻവലിക്കുന്നത് വരെ ഹോട്ടലുകൾക്ക് കൊയ്ത്തു കാലമാണ്.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയതോടെ ഹോട്ടലുകൾ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. േനരേത്ത ഒറ്റ മുറിക്ക് ദിവസത്തേക്ക് 12 റിയാൽ ഇൗടാക്കിയിരുന്ന ചെറിയ ഹോട്ടലുകൾ പലതും ഇപ്പോൾ 15 റിയാലും അതിനു മുകളിലുമാണ് ഇൗടാക്കുന്നത്. മറ്റ് നിരവധി ഹോട്ടലുകളും നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ഭക്ഷണ സൗകര്യമില്ലാത്ത ചെറുകിട അപ്പാർട്മെൻറുകൾ ചെറുകിട ഹോട്ടലുകളുമായി സഹകരിച്ചാണ് ഭക്ഷണ സൗകര്യമൊരുക്കുന്നത്. ഇൗ മേഖലകളിൽ ഏജൻറുമാരും പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ, വ്യാജ ഹോട്ടൽ ബുക്കിങ്ങുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. ഹോട്ടൽ ക്വാറൻറീൻ സംബന്ധമായി നിരവധി വ്യാജ ബുക്കിങ് രേഖകൾ നൽകുന്നത് ശ്രദ്ധയിൽപെട്ടതായി നാഷനൽ എമർജൻസി മാനേജ്മെൻറ് കമ്മിറ്റിയുടെ റിലീഫ് ആൻഡ് ഷെൽട്ടർ വിഭാഗം കോഓഡിേനറ്റർ ഹമൂദ് അൽ മന്തരി പറഞ്ഞു.
ബന്ധപ്പെട്ടവർ ഹോട്ടൽ ബുക്കിങ്ങിെൻറ നിജസ്ഥിതി കണ്ടെത്തുമെന്നും െഎസൊലേഷൻ സ്ഥലങ്ങൾ ഉറപ്പ് വരുത്തുമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വിമാന കമ്പനികളിൽനിന്ന് യാത്രക്കാരുടെ പട്ടിക ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.
േഹാട്ടലുകളിൽ ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കുന്നതിൽ മധ്യവർത്തികൾ പ്രവർത്തിക്കുന്നുണ്ട്. ചെറുകിട ഹോട്ടലുകൾ മൊത്തമായോ ഭാഗികമായോ വാടകക്കെടുത്ത് നാട്ടിലുള്ള ട്രാവൽ ഏജൻസികളുമായും മറ്റും ബന്ധപ്പെട്ട് ക്വാറൻറീൻ പാക്കേജുകൾ ഒരുക്കുകയാണ് ഇവർ ചെയ്യുന്നത്. ചില ഹോട്ടലുകളിൽ ഭക്ഷണം എത്തിക്കുന്നതിനും ഏജൻറുകൾ പ്രവർത്തിക്കുന്നുണ്ട്.
സൗദിയിലേക്കുള്ള യാത്രക്കാർക്ക് ഒമാനിലെ ഏഴ് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കഴിഞ്ഞാലും ഏഴ് ദിവസം കൂടി ഒമാനിൽ തങ്ങേണ്ടിവരും. സൗദി നിയമം അനുസരിച്ച് അവിടെയെത്തുന്ന യാത്രക്കാർ രാജ്യത്ത് എത്തുന്നതിന് മുമ്പുള്ള 14 ദിവസ കാലയളവിൽ യാത്രാ വിലക്കുള്ള രാജ്യങ്ങൾ സന്ദർശിക്കരിതെന്നാണ് ചട്ടം. അതിനാൽ ഏഴ് ദിവസത്തിനുശേഷം ഹോട്ടലിൽനിന്ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടുത്തേക്ക് പലരും മാറുന്നുണ്ട്. ഹോട്ടലിൽനിന്ന് മാറാൻ താൽപര്യമുള്ളവർക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യം ഒരുക്കുന്നവരുമുണ്ട്.
അതിനിടെ, ദാഖിലിയ ഗവർണറേറ്റിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിയമം ലംഘിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വിദേശികളാണ് പിടിയിലായത്. ശനിയാഴ്ചയാണ് അറസ്റ്റ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ 60 വയസ്സിനു മുകളിലുള്ളവർക്ക് ഇൗയാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. ഫൈസർ, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് ഒമാനിൽ ലഭ്യമായിട്ടുള്ളത്. ജോൺസൺ ആൻഡ് ജോൺ വാക്സിെൻറ രണ്ടുലക്ഷം ഡോസ് റിസർവ് ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.അമേരിക്കയുടെ അനുമതി ലഭിക്കുന്ന മുറക്ക് വാക്സിൻ ഒമാനിലെത്തും.
ജോൺസൺ ആൻഡ് ജോൺ വാക്സിെൻറ ഒറ്റ ഡോസ് കോവിഡിന് ഫലപ്രദമാണെന്നാണ് അന്തിമഘട്ട നിരീക്ഷണം. ആദ്യ ഘട്ടത്തിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ 95 ശതമാനത്തിന് വാക്സിൻ നൽകുകയാണ് ലക്ഷ്യം.വാക്സിൻ മതിയായ അളവിൽ ലഭ്യമാകുന്ന മുറക്ക് സ്കൂൾ ജീവനക്കാരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല