സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ തൊഴിൽ നിയമത്തിന് രൂപം നൽകുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഉൗവിൻ. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തിലോ നിയമം നിലവിൽ വരും. തൊഴിൽ നിയമത്തിനൊപ്പം പുതുക്കിയ സിവിൽ സർവിസ് നിയമവും നിലവിൽ വരും. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷത്തിനൊപ്പം ഉൽപാദനകരമായ തൊഴിൽ സാഹചര്യം കൂടി സൃഷ്ടിക്കുന്നതായിരിക്കും പുതിയ തൊഴിൽ നിയമമെന്ന് മന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
സർക്കാർ, സ്വകാര്യ മേഖലയിലെ വേതനം, തൊഴിൽ സമയം, ജോലിസമയങ്ങൾ തുടങ്ങിയവ ഏകീകരിക്കുന്നത് സർക്കാർ ആലോചനയിലുണ്ട്. നിയമങ്ങൾ നിലവിൽ വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത കൈവരും. കോവിഡ് സാഹചര്യത്തിൽ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്നതിനും വേതനം കുറക്കുന്നതിനുമായി മുന്നൂറിലധികം കമ്പനികൾ അപേക്ഷിച്ചതായും തൊഴിൽ മന്ത്രി പറഞ്ഞു. 70,000ത്തിലധികം ജീവനക്കാരാണ് ഇൗ കമ്പനികളിലായുള്ളത്. സ്വദേശികളെ പിരിച്ചുവിടാതെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തി. മന്ത്രാലയത്തിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റി കമ്പനികളുമായി നടത്തിയ ചർച്ചയിൽ പലരെയും തുടരാൻ അനുവദിച്ചതായും ഡോ. മഹദ് ബിൻ സൈദ് പറഞ്ഞു.
സ്വദേശി തൊഴിലന്വേഷകരിൽ 70 ശതമാനം പേർക്കും 2022 അവസാനത്തോടെ സ്വകാര്യ േമഖലയിൽ തൊഴിൽ ലഭ്യമാക്കാൻ വേണ്ട പ്രവർത്തനങ്ങളാണ് നടക്കുന്നത്.0മഹാമാരി സ്വകാര്യ മേഖലയിലെ തൊഴിൽ ലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലേക്കാണ് മഹാമാരി കടന്നുവരുന്നത്. ഇത് കടുത്ത പ്രതിസന്ധിതന്നെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച തൊഴിൽ മന്ത്രാലയം വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തിനായുള്ള വിവിധ പദ്ധതികൾ ഇതിൽ വിശദീകരിക്കുമെന്നാണ് കരുതുന്നത്.
അധ്യാപന ജോലി സ്വദേശിവത്കരിക്കുന്നതിനുള്ള ആലോചനകൾ നടന്നുവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിെൻറ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും തൊഴിൽ മന്ത്രാലയത്തിെൻറയും സംയുക്ത യോഗം കഴിഞ്ഞ ദിവസം നടന്നു.നിയമിക്കുന്നതിനുമായി മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രമങ്ങളും ഇൗ േമഖലയിൽ കൈവരിച്ച പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
2020ലെ കണക്കനുസരിച്ച് 85 ശതമാനമാണ് അധ്യാപന മേഖലയിലെ സ്വദേശിവത്കരണ നിരക്ക്. അധ്യാപനവുമായി ബന്ധപ്പെട്ട കോഴ്സുകളിൽ പ്രവേശനം നേടിയവരുടെ എണ്ണം കണക്കിലെടുക്കുേമ്പാൾ സ്വദേശിവത്കരണം എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020-21 വർഷം ആറായിരം പേരാണ് ഇത്തരം കോഴ്സുകളിൽ പ്രവേശനം നേടിയത്.
മന്ത്രാലയത്തിലെ ഒഴിവുകൾ മുഴുവൻ തൊഴിൽ മന്ത്രാലയത്തിന് കൈമാറിയതായും അവർ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപക തസ്തികകളിൽ മലയാളികളും ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് അധ്യാപകരും മറ്റുമായാണ് കൂടുതൽ പ്രവാസികളും സേവനമനുഷ്ഠിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല