സ്വന്തം ലേഖകൻ: രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്വദേശി തൊഴിലന്വേഷകരിൽ 80 മുതൽ 85 ശതമാനം പേർക്കും അടുത്ത രണ്ടു വർഷത്തിനുള്ളിൽ തൊഴിൽ നൽകുമെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഉൗവിൻ. സർക്കാർ, സ്വകാര്യ മേഖലകളിലായാണ് തൊഴിൽ ലഭ്യമാക്കുകയെന്ന് മന്ത്രി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറയുന്നു. 70 ശതമാനം പേർക്കും സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കും.
സർക്കാർ മേഖലയിൽ ആവശ്യത്തിന് അനുസരിച്ച് 30 ശതമാനം തൊഴിൽ ലഭ്യതയും ഉറപ്പാക്കും. ഇൗ വർഷം 40 ശതമാനം പേർക്കായിരിക്കും ജോലി ലഭ്യമാക്കുക. സ്വദേശിവത്കരണത്തിലൂടെ 20,000 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും തൊഴിൽ മന്ത്രി പറഞ്ഞു. വരുംമാസങ്ങളിൽ ഇതിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കും.
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആറു മേഖലകളിലെ ഫിനാൻസ്, അക്കൗണ്ടിങ് ജോലികളിൽ വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഇൻഷുറൻസ് കമ്പനികളിലെയും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയ ആദ്യത്തെ വിഭാഗം.
ഷോപ്പിങ് മാളുകൾക്കുള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിങ്, മണി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികളിലും വിദേശികൾക്ക് വിലേക്കർപ്പെടുത്തി. വാഹന ഏജൻസികളിലെ അക്കൗണ്ട് ഒാഡിറ്റിങ് തസ്തിക, പഴയതും പുതിയതുമായ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകൾ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ട്.
ഏജൻസികളിലെ പഴയതും പുതിയതുമായ വാഹനവിൽപനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളിലും ആേട്ടാ ഏജൻസികളിലെ പുതിയ വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽപനയുമായി ബന്ധപ്പെട്ട തസ്തികകളിലും വിദേശികളെ ജോലിക്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ഞായറാഴ്ച പുറത്തിറങ്ങിയ മന്ത്രിതല ഉത്തരവിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല