സ്വന്തം ലേഖകൻ: പുതിയ തൊഴിൽനിയമം വിശദമായി ചർച്ചചെയ്ത് വിവിധ അധികാരികൾ അവലോകനം ചെയ്തശേഷം പരിഗണനക്കായി മന്ത്രിസഭയിലേക്ക് അയക്കുമെന്നും മൂന്നു മാസത്തിനകം നിലവിൽ വരുമെന്നും തൊഴിൽമന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി ബാെവെൻ. ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യം, വാണിജ്യം, വ്യവസായം, നിക്ഷേപം, നീതി, നിയമകാര്യം, തൊഴിൽ എന്നീ മന്ത്രാലയങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തിയ മന്ത്രിതലസമിതിക്കൊപ്പം തൊഴിലാളി യൂനിയെൻറയും ഒമാൻ ചേംബർ ഓഫ് കോമേഴ്സിെൻറയും പങ്കാളിത്തത്തിൽ നിയമം ശ്രദ്ധാപൂർവം അവലോകനം ചെയ്തു. ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ പുതിയ നിയമം അവലോകനത്തിനായി ഒമാൻ കൗൺസിലിലേക്ക് അയക്കും. അത് പൂർത്തിയായ ശേഷം മൂന്നുമാസത്തിനകം പുതിയ നിയമം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത് -അദ്ദേഹം പറഞ്ഞു.
വലിയ വാണിജ്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും തൊഴിൽ പരിശീലനം ആവശ്യമുള്ളിടത്ത് ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചില മേഖലകളിലെ ജോലികളിൽ പ്രവാസികളെ മാറ്റുന്നത് എളുപ്പമാണെങ്കിലും ചിലതിൽ സമ്മർദം ചെലുത്തുന്നത് വിപരീതഫലമാണുണ്ടാക്കുക. അതിനാൽ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കുന്നതാണ് ഇക്കാര്യത്തിൽ നന്നാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല