സ്വന്തം ലേഖകൻ: ഷോപ്പിങ് മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും നിശ്ചിത ജോലികൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു. ഇൗ വർഷം ജൂലൈ 20 മുതലാണ് ഉത്തരവ് നിലവിൽ വരുക.
ഉപഭോക്ത സേവനങ്ങൾ, കാഷ്യർ, കറൻസി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, ഷെൽഫ് സ്റ്റേക്കർ എന്നീ േജാലികളാണ് സ്വദേശികൾക്ക് മാത്രമാകുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഇടാക്കുമെന്നും ഇത്തരം തൊഴിലുകൾക്ക് ഇനി മുതൽ വിദേശികൾക്ക് തൊഴിൽ അനുമതി ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വലിയ കച്ചവട കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം വേഗത്തിലും എളുപ്പത്തിലും നടപ്പാക്കാൻ കഴിയുന്നതാണെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി ബഉൗവൈൻ അഭിപ്രായപ്പെട്ടിരുന്നു. ഇൗ വർഷം ആദ്യ മൂന്നു മാസങ്ങളിൽ സ്വദേശിവത്കരണത്തിലൂടെ പതിനായിരം ഒമാനികൾക്ക് ജോലി ലഭിച്ചതായും മന്ത്രി അറിയിച്ചിരുന്നു.
32,000 പേർക്ക് ഇൗ വർഷം തൊഴിൽ നൽകാനാണ് സർക്കാർ പദ്ധതിയിട്ടത്. ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10 ശതമാനം തൊഴിലുകള്‍ കൂടി ഒമാനികള്‍ക്കു മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു.
ശുചീകരണം, നിര്‍മാണം, വീട്ടുവേല തുടങ്ങിയ ജോലികള്‍ ഒഴികെയുള്ള പ്രധാന തസ്തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി പകരം ഒമാനികളെ നിയമിക്കാനാണ് മന്ത്രാലയത്തിൻ്റെ നീക്കം. ചെറിയ ജോലികള്‍ ഒമാനികളുടെ നൈപുണ്യത്തിന് ചേര്‍ന്നതല്ലെന്നും അതുകൊണ്ടു തന്നെ അത്തരം മേഖലകളില്‍ ഒമാനികളെ നിയമിക്കില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
2021ലെ ആദ്യ മൂന്നു മാസങ്ങള്‍ക്കിടയില്‍ മാത്രം സ്വദേശികള്‍ക്ക് 10,000ത്തിലേറെ തൊഴിലുകള്‍ കണ്ടെത്തി നല്കാന് തൊഴില്‍ മന്ത്രാലയത്തിന് സാധിച്ചതായാണ് കണക്കുകൾ. ജോലി ലഭിച്ച 10,000 ഒമാനികളില്‍ 4000 പേര് സര്‍ക്കാര്‍ മേഖലകളിലും ബാക്കിയുള്ളവര്‍ സ്വകാര്യ മേഖലയിലുമാണ് നിമയിതരായത്. അവര്‍ക്കെല്ലാം ആവശ്യമായ തൊഴില്‍ പരിശീലനങ്ങളും നല്കി.
ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ തൊഴില്‍ രഹിതരാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വ്യവസായങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്ന് പ്രവാസികളെ പുറത്താക്കി പകരം സ്വദേശികളെ നിയമിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല