സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചൊവ്വാഴ്ച വൈകീേട്ടാടെ സുൽത്താനേറ്റിൽ തിരിച്ചെത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കി, ഖത്തറിെൻറ സ്നേഹവായ്പ്പുകൾക്ക് നന്ദി പറഞ്ഞായിരുന്നു ഒമാൻ സുൽത്താനും സംഘവും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.
തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചക്കും, വിവിധ മേഖലകളിലെ സഹകരണം, നിക്ഷേപ കരാറിനും ശേഷം സുൽത്താനും സംഘവും ലോകകപ്പ് വേദികളും, ഖത്തർ ഫൗണ്ടേഷനും ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ലോകകപ്പിെൻറ ഉദ്ഘാടന മത്സരവേദിയായ അൽ ബെയ്ത് സ്റ്റേഡിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പമാണ് സന്ദർശിച്ചത്.
പരിശീലന സൗകര്യങ്ങൾ, ഫാൻ സോൺ, സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനം തുടങ്ങിയവ സന്ദർശിച്ചു. സ്റ്റേഡിയത്തിെൻറ വാസ്തുശിൽപ വൈദഗ്ധ്യവും, നിർമാണ വിശേഷങ്ങളും അദ്ദേഹത്തിനു വിവരിച്ചു നൽകി. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദിെൻറ നേതൃത്വത്തിലുള്ള ഉന്നത സംഘവും സുൽത്താനൊപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് അമീറും ഒമാൻ സുൽത്താനും ഖത്തറിെൻറ വിദ്യഭ്യാസ സിരാകേന്ദ്രമായ ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്തെത്തിയത്. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലയിൽ ഖത്തർ ഫൗണ്ടേഷെൻറ സംഭാവനകളും ചരിത്രവും വളർച്ചയുമെല്ലാം ഒമാൻ സുൽത്താനും സംഘത്തിനും വിവരിച്ചു നൽകി.
ഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ ഖത്തർ ഫൗണ്ടേഷെൻറ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും നടന്നു. എജുക്കേഷൻ സിറ്റിയിലെ വിവിധ രാജ്യാന്തര സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയും സന്ദർശിച്ചു. ഖത്തർ നാഷനൽ ലൈബ്രറി സന്ദർശിച്ച സൗഹൃദ രാഷ്ട്ര നായകൻ വിവിധ ചരിത്ര രേഖകളും, പ്രദർശനങ്ങളും, ഖത്തറിെൻറയും അറബ് മേഖലയുടെയും ചരിത്രം അടയാളപ്പെടുത്തുന്ന കൈയെഴുത്ത് പ്രതികളും, പഴയ രേഖകളും മറ്റും കണ്ടു.
ഒമാൻ സുൽത്താനൊപ്പം ഖത്തർ അമീറും വിവിധ മന്ത്രിമാരുമുണ്ടായിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രയയച്ചത്. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പേഴ്സനൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, മന്ത്രിമാർ, ശൈഖുമാർ എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല