1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2021

സ്വന്തം ലേഖകൻ: നിരവധി സേവനങ്ങള്‍ക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ ഒമാനില്‍ വാക്സിന്‍ എടുക്കാന്‍ വലിയ തിരക്ക് അനുഭവപ്പെടുന്നു. വാക്സിൻ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വിസയും റസിഡൻറ് കാർഡും പുതുക്കണമെങ്കിൽ അടുത്ത മാസം ഒന്നു മുതൽ വാക്സിന്‍ രണ്ടും ഡോസും സ്വീകരിച്ചവര്‍ ആയിരിക്കണം. അല്ലാത്തവര്‍ക്ക് രേഖകള്‍ പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കലും, ജോലി സ്ഥലത്ത് എത്തണമെങ്കിലും വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ഇതുവരെ വാക്സിന്‍ എടുക്കാതെ ഇരുന്നവര്‍ ആണ് ഇപ്പോള്‍ പ്രശ്നത്തിലായിരിക്കുന്നത്. ആളുകൾ കൂടുതലായി എത്തിയതോടെ വാക്സിനേഷന്‍ സെറ്ററുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും വാക്സിന്‍ കിട്ടത്ത അവസ്ഥയും ഉണ്ട്. ഫൈസർ വാക്സിനുകൾ ലഭിക്കണമെങ്കില്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്.

ഒമാനിൽ കൂടുതൽ വാക്സിനുകൾ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. സിനോവാക്സിന്‍റെ അഞ്ച് ലക്ഷം ഡോസുകൾ അടുത്ത ദിവസം രാജ്യത്ത് എത്തുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാക്സിന്‍ എത്തുന്നതോടെ വാക്സിന്‍ ക്ഷാമം തീരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സൗജന്യ വാക്സിന്‍ നല്‍കിയിട്ടും പലരും വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് ഉണ്ടായത്. എന്നാല്‍ നിയമം കര്‍ശനമാക്കിയതോടെ വാക്സിന്‍ സ്വീകരിക്കാന്‍ മടിച്ചു നിന്നവര്‍ എല്ലാം മുന്നോട്ട് വന്നു വാക്സിന്‍ സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് കരുതി മടിച്ചുനിന്നവരാണ് എല്ലാവരും. നിമയം കര്‍ശനമാക്കിയതോടെ എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ എത്തി.

പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് ഒമാനില്‍ വാക്സിന്‍ നിര്‍ബന്ധനമാണ്. വാക്സിന്‍ ലഭിക്കുന്ന ആശുപത്രികളില്‍ എല്ലാം വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പ്രവാസികൾക്ക് വാക്സിനുകൾ നൽകുന്നതിന് സഹായമെത്തിക്കാൻ ചില സാമൂഹികസംഘടനകളും രംഗത്തുണ്ടായിരുന്നു. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ ഫൈസർ വാക്സിനാണിപ്പോൾ ലഭ്യമാവുന്നത്.

ഒമാനിലെ ആശുപത്രികൾ പലതും കമ്പനികളുമായി കരാറിലെത്തിയതിനാൽ സാധാരണക്കാർക്ക് വാക്സിൻ കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. സർക്കാർതലത്തിൽ വാക്സിൻ വിതരണം ചെയ്യുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലും നല്ല തിരക്കാണ് ഇപ്പോള്‍ ആനുഭവപ്പെടുന്നത്. ആസ്ട്രാസെനക ആദ്യ ഡോസ് എടുത്തവര്‍ രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. ജൂണ്‍ മാസം വാക്സിന്‍ എടുത്തവര്‍ക്ക് ഇതുവരെ രണ്ടാം ഡോസ് കിട്ടിയിട്ടില്ല. വാക്സിന്‍റെ ലഭ്യത കുറവാണ് ഇതിന് കാരണം.

ആദ്യ ഡോസ് എടുത്ത് 45 ദിവസം കൊണ്ട് രണ്ടാം ഡോസ് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത ശേഷം നാട്ടില്‍ പോകാന്‍ ഇരിക്കുന്ന നിരവധി പേര്‍ ഉണ്ട്. നിയമം കടുപ്പിക്കുന്നതോടെ പൊതുസ്ഥലങ്ങളിൽ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ പലര്‍ക്കും ഉണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതല്‍ വാക്സിന്‍ ലഭ്യമാകുകയും പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് ഒമാനിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍.

സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് രൂപത്തിലാക്കി വാങ്ങാൻ ഒമാനിലെ സ്റ്റുഡിയോകളിൽ വലിയ തിരക്കാണ് ഇപ്പോള്‍. ചെറിയ തുക നല്‍കിയാല്‍ ക്യൂ.ആർ കോഡ് അടങ്ങിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പേഴ്സിൽ വെക്കാവുന്ന കാർഡ് പോലെയാക്കി നൽകും. നിരവധി പേരാണ് ഇത്തരത്തിലുള്ള കാര്‍ഡുകളാക്കി വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ സ്റ്റുഡിയോകളില്‍ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.