സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സീൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരല്ലാം വാക്സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വാക്‌സിന്‍ നൽകിയത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിലും. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി എയിംസില്‍ എത്തിയത്. വാക്‌സിന്‍ സ്വീകരിച്ച് അര മണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.
മൂന്ന് വര്‍ഷമായി എയിംസില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ് നിവേദ.
“പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞു,“ കുത്തിവെപ്പെടുത്തു കഴിഞ്ഞപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതുപോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നുവെന്നത് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ റോസമ്മ പ്രതികരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് രാജ്യത്ത് ഇന്നു മുതൽ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല