1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: എല്ലാം നശിപ്പിക്കുന്ന ഒന്നിനെ അമ്മയെന്ന് വിളിക്കാന്‍ ലജ്ജയില്ലേയെന്ന് മാര്‍പാപ്പ, യുഎസ് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ച മാരക ബോംബിനെ ‘അമ്മ/മാതാവ്’ എന്നു വിളിക്കന്നതിരെതിരെ രൂക്ഷ വിമര്‍ശനം. ഏതാനും ദിവസം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രയോഗിച്ച, അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബായ ജിബിയു– 43യെ, ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നു വിളിക്കുന്നതിനെയാണ് മാര്‍പാപ്പ വിമര്‍ശിച്ചത്.

ഇത്തരമൊരു പ്രയോഗം ആദ്യം കേട്ടപ്പോള്‍ ലജ്ജ തോന്നിയെന്ന് മാര്‍പാപ്പ വെളിപ്പെടുത്തി. ‘അമ്മ ജീവന്‍ നല്‍കുന്നതാണ്. ബോംബുകളാകട്ടെ മരണവും. എന്നിട്ടും ഇതിനെ ‘അമ്മ’ എന്നു നാം വിശേഷിപ്പിക്കുന്നു. എന്തുകൊണ്ടാണിത്’ മാര്‍പാപ്പ ചോദിച്ചു. ശനിയാഴ്ച വത്തിക്കാനില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.

ജിബിയു43 അഥവാ മാസ്സീവ് ഓര്‍ഡ്‌നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) എന്ന ബോംബിനെയാണ് മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്ന് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തില്‍ അമേരിക്കന്‍ വ്യോമസേന ഈ ബോംബ് പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി 24നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കയുടെ ബോംബിനെ വിമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.