സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലും കലാപത്തിലും 73 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈജിത്പിലെ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. 2012 ന്‍ പോര്‍ട്ട് സൈദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരത്തെ തുടര്‍ന്ന് സംഘര്‍ഷവും കലാപവുമുണ്ടായത്.
71 പേരെയാണ് ഫുട്‌ബോള്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ വിചാരണക്കൊടുവില്‍ 11 പേര്‍ക്കാണ് വധ ശിക്ഷ പ്രഖ്യാപിച്ചത്. ഇതിനു പുറമെ 10 പേര്‍ക്ക് 15 വര്‍ഷം തടവും, 14 പേര്‍ക്ക് 10 വര്‍ഷം തടവും, 15 പേര്‍ക്ക് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു. കുറ്റക്കാരല്ലെന്ന് കണ്ട് 21 പേരെ വെറുതെ വിടുകയും ചെയ്തു.
സംഭവത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ 1000 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രാദേശിക ഫുട്‌ബോള്‍ ക്ലബുകളും ബദ്ധവൈരികളുമായ അല്‍ മസ്രിയും അല്‍ അഹ്!ലിയും തമ്മില്‍ നടന്ന മത്സരത്തില്‍ മസ്രി ടീം വിജയിച്ചിരുന്നു. ജയിച്ച ടീമിനെ പരിഹസിക്കുന്ന ബാനര്‍ അഹ്!ലി ടീം ഉയര്‍ത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കം.
ഇതോടെ കാണികള്‍ സ്റ്റേഡിയം കയ്യേറുകയും കലാപം തുടങ്ങുകയും ചെയ്യുകയായിരുന്നു. സ്റ്റേഡിയത്തിനു മുകളിലുണ്ടായിരുന്ന പലരെയും താഴെ തള്ളിയിട്ടു. കാണികളില്‍ ചിലര്‍ കത്തി പുറത്തെടുത്തതായും വെളിപ്പെടുത്തലുണ്ടായി. ചിതറിയോടിയ ആള്‍ക്കൂട്ടത്തിന്റെ ചവിട്ടേറ്റാണ് അധികം പേരും മരിച്ചത്.
പ്രതികളില്‍ ഭൂരിഭാഗവും അല്‍ അഹ്‌ലി ആരാധകരായിരുന്നു. മത്സരങ്ങള്‍ പലതും സംഘര്‍ഷത്തില്‍ കലാശിക്കാറുള്ള ഈജിപ്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ദുരന്തമാണിത്. 2013ല്‍ ഇതേ കേസില്‍ മറ്റൊരു കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതും കലാപത്തിനിടയാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കം ആറു പേര്‍ അന്ന് കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല