
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ആദ്യഘട്ടം മേയ് 28 മുതൽ തുടങ്ങും. വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് നിരവധി ഇളവുകളാണ് വെള്ളിയാഴ്ച മുതൽ വരാൻ പോകുന്നത്. ഇതിെൻറ ഭാഗമായി ബാർബർ ഷോപ്പ്, ജിംനേഷ്യം, സിനിമ തിയറ്റർ, മസ്സാജ് പാർലറുകൾ എന്നിവ തുറക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. ഈ സ്ഥാപനങ്ങൾ ആകെ ശേഷിയുടെ 30 ശതമാനത്തിലാണ് പ്രവർത്തനം പുനരാരംഭിക്കേണ്ടത്. ജീവനക്കാരും വാക്സിൻ സ്വീകരിക്കണം. ഒരേ കുടുംബമാണെങ്കിൽ കാറിൽ ആരും മാസ്ക് ധരിക്കേണ്ടതില്ല. ഒറ്റക്കുള്ള യാത്രയിലും മാസ്ക് വേണ്ട. വാക്സിൻ എടുത്ത 10 പേർക്ക് വരെ പൊതുസ്ഥലത്ത് ഒത്തുകൂടാം. വാക്സിൻ എടുക്കാത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് വരെയാണ് ഒത്തുകൂടാൻ അനുമതി.
അടച്ചിട്ട സ്ഥലങ്ങൾ, വീടുകൾ, മജ്ലിസുകൾ എന്നിവിടങ്ങളിൽ വാക്സിൻ എടുത്തവർ ആണെങ്കിൽ പരമാവധി അഞ്ചു പേർക്കും ഒത്തുകൂടാം. സർക്കാർ –സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ അമ്പതു ശതമാനം ജീവനക്കാർ മാത്രമേ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യാവൂ. എന്നാൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ നിരീക്ഷണത്തിനു ശേഷം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നേടാനാകും.
ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലിെക്കത്താം. ബിസിനസ് യോഗങ്ങൾ വാക്സിൻ സ്വീകരിച്ച 15 പേരെ െവച്ച് ചേരാം. ഇതടക്കം നിരവധി ഇളവുകളാണ് മേയ് 28 മുതൽ പ്രാബല്യത്തിൽ വരുന്നത്. അതേസമയം, എന്തുകാര്യത്തിന് പുറത്തിറങ്ങിയാലും എല്ലാവരും മാസ്ക് ധരിക്കൽ നിർബന്ധമാണ്, മൊബൈലിൽ ഇഹ്തിറാസ് ആപ് വേണം എന്നീ ഉത്തരവുകളിൽ മാറ്റമില്ല. കല്യാണ ചടങ്ങുകൾ നടത്താൻ അനുമതിയില്ല. ഇതിനുള്ള നിരോധനം തുടരും.
മൂന്ന് ആഴ്ചകൾ നീളുന്ന നാലു ഘട്ടങ്ങളായി എല്ലാ നിയന്ത്രണങ്ങളും നീക്കും. രണ്ടാം ഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂലൈ ഒമ്പതു മുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല