സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡിൻ്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ പടരുന്നു. നിലവിലെ അവസ്ഥ ഏറെ ഗുരുതരമാണെന്നും പ്രതിരോധത്തിൽ വീഴ്ച വരുത്തിയാൽ ഏെറ വില നൽകേണ്ടിവരുമെന്നും കോവിഡ് -19 ദേശീയപദ്ധതി വിഭാഗം അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷനിലെ സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രണ്ടാഴ്ചയായി കോവിഡ്-19 കേസുകൾ വർധിക്കുകയാണ്. പ്രതിദിനം 900ലധികം പോസിറ്റിവ് കേസുകളാണുള്ളത്. കോവിഡിെൻറ രണ്ടാം തരംഗത്തിൽ നിരവധിപേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞവർഷത്തെ ഉയർന്ന ഘട്ടത്തിലേതിനേക്കാൾ അധികം രോഗികളാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
യാത്രക്കാർക്ക് കർശന ക്വാറൻറീൻ വ്യവസ്ഥകൾ നടപ്പാക്കിയെങ്കിലും കോവിഡിെൻറ ബ്രിട്ടീഷ് വകഭേദത്തിന് പുറമേ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വകഭേദം രാജ്യത്ത് പരക്കുകയാണ്. രോഗബാധകരും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരും ദിനേന കൂടുന്നു. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ളതാണ് കൊറോണ വൈറസിെൻറ ബ്രിട്ടൻ വകഭേദവും ദക്ഷിണാഫ്രിക്കൻ വകഭേദവും.
ദക്ഷിണാഫ്രിക്കൻ വകഭേദം ഏറെ മാരകമാണ്. വൈറസിെൻറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെെട്ടന്ന് പടരുന്നു. കോവിഡിെൻറ പുതിയ വകഭേദങ്ങൾക്ക് നേരത്തെയുള്ളതിനേക്കാൾ രോഗലക്ഷണങ്ങൾ കൂടുതലാണ്. കഴിഞ്ഞ 10 ദിവസമായി രാജ്യത്തെ പോസിറ്റിവ് കേസുകൾ വർധിക്കുന്നതിൽ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനുള്ള സ്വാധീനം വലുതാണ്.
ആശുപത്രിയിൽ നിരവധി രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും കൃത്യസമയത്ത് മികച്ച ചികിത്സയും പരിചരണവും നൽകാൻ ആരോഗ്യ സംവിധാനം പര്യാപ്തമാണ്. കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും രോഗവ്യാപനത്തെ തടയുന്നതിന് കർശന നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്.
രണ്ടാംവരവിെൻറ രൂക്ഷമായ അവസ്ഥയിലേക്ക് രാജ്യം ഇനിയും എത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നത്. പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാം വരവ് തടയാം. ഏതെങ്കിലും തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രികളുടെ അടിയന്തര വിഭാഗത്തിൽ എത്തണം. അല്ലെങ്കിൽ 999 എന്ന നമ്പറിൽ വിളിക്കണം. കോവിഡുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കും അടിയന്തരമല്ലാത്ത ചികിത്സ ആവശ്യങ്ങൾക്കും 16,000 എന്ന നമ്പറിൽ വിളിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല