സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞു വരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലു ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിെൻറ ആദ്യഘട്ടം മേയ് 28 മുതലാണ് നിലവിൽ വരുക. മൂന്ന് ആഴ്ചകൾ നീളുന്ന നാല് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ നീക്കുക. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞ് ഞായറാഴ്ചത്തെ കണക്കായ 389 പുതിയ കേസുകളിലെത്തി നിൽക്കുകയാണ്.
ആദ്യഘട്ടത്തിൽ വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകളാണ് നൽകുന്നത്. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂലൈ ഒമ്പതു മുതലും നാലാം ഘട്ടം ജൂലൈ 30 മുതലുമാണ് പ്രാബല്യത്തിൽ വരികയെന്ന് കോവിഡ് 19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഭിന്നമായി ഇത്തവണ കോവിഡ് വാക്സിൻ പ്രയോഗത്തിൽ വന്നിരിക്കുന്നുവെന്നും ഇതിനാൽ വാക്സിൻ എടുത്തവർക്ക് കോവിഡ് നിയന്ത്രണങ്ങൾ കൂടുതലായി ഒഴിവാക്കുകയാണ് െചയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡിെൻറ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. അതിനാൽ, എല്ലാവിധ പ്രതിരോധ മാർഗങ്ങളും ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
അടച്ചിട്ട സ്കൂളുകൾ മേയ് 28 മുതൽ പുനരാരംഭിക്കും. നിലവിൽ ഓൺൈലനായി മാത്രമാണ് ക്ലാസുകൾ നടക്കുന്നത്. എന്നാൽ രോഗികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മേയ് 28 മുതൽ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് സ്കൂളുകളും തുറക്കുന്നത്. നേരിട്ടുള്ള ക്ലാസ് റൂം പഠനം, ഓൺലൈൻ പഠനം എന്നിവ സമന്വയിപ്പിച്ചുള്ള െബ്ലൻഡഡ് അധ്യയന രീതിയായിരിക്കും സ്കൂളുകളിൽ തുടരുക. ആകെ ശേഷിയുടെ 30 ശതമാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല