സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഇല്ല. സാധാരണ വാക്സിൻ സ്വീകരിക്കുേമ്പാഴുണ്ടാവുന്ന ചെറിയ ചൂടുള്ള പനി, നേരിയ തലവേദന, ക്ഷീണം, കണ്ണുവേദന എന്നിവ മാത്രമേ ചിലരിലെങ്കിലും ഉള്ളൂ.
ഇത്തരം പാർശ്വഫലങ്ങൾ പലതും കുത്തിവെപ്പടുക്കുന്ന സ്ഥലത്തുനിന്നുതന്നെ അനുഭവപ്പെടുന്നതുമാണ്. കൊവിഡ് വാക്സിെൻറ കാര്യത്തിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും വാക്സിൻ എല്ലാവരും എടുക്കുന്നതോടെ ഖത്തറിൽ സാധാരണ ജീവിതത്തിലേക്ക് പൂർണമായും മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ഓപറേഷൻസ് വാക്സിനേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സമ്യ അൽ അബ്ദുല്ല പറഞ്ഞു.
ഫൈസർ ബയോൻടെക് വാക്സിെൻറ മുൻകാല പരിശോധനകളുെടയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ വാക്സിൻ എടുത്തുകഴിഞ്ഞാൽ ഗുരുതരമായ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞേ ഉണ്ടാവൂവെന്ന് തെളിഞ്ഞതാണ്. ഏറെ ഫലപ്രദമായ കൊവിഡ് വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ആദ്യഘട്ടത്തിൽ മുൻഗണനപട്ടികയിൽ ഉള്ളവർ എത്രയും പെട്ടെന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗികവും വിശ്വാസയോഗ്യവുമായ േസ്രാതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഇൻറർനെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വാക്സിൻ സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുകയാണെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയോ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയോ അറിയണമെന്നും ഡോ. അൽ മസ്ലമാനി കൂട്ടിച്ചേർത്തു. വിവരങ്ങൾ ആര് നൽകുന്നുവെന്നും അവരുടെ പശ്ചാത്തലവും നിരീക്ഷിക്കണം. വാക്സിനുമായി ബന്ധപ്പെട്ട മേഖലയിൽ പരിചയസമ്പന്നനായ വ്യക്തിയാണെങ്കിൽ വിവരങ്ങൾ വിശ്വാസയോഗ്യമായിരിക്കും. ഖത്തറിൽ കൂടുതൽ കൃത്യവും വിശ്വാസയോഗ്യവുമായ വിവരങ്ങൾക്കായി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റോ സമൂഹ മാധ്യമ പേജുകളോ സന്ദർശിക്കണമെന്നും ഡോ. അൽ മസ്ലമാനി നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല