സ്വന്തം ലേഖകൻ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെൻറ കൊവിഡ് ഗ്രീൻലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ചില വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത് കൊവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്.
ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില വിഭാഗങ്ങൾക്കുണ്ടായിരുന്ന ഇളവുകൾ ഇനി മുതൽ ലഭ്യമല്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കുഞ്ഞുങ്ങളുള്ള മാതാക്കൾ, പ്രായമായവർ, കുട്ടികൾ, ദീർഘകാല രോഗമുള്ളവർ തുടങ്ങിയവർക്ക് ഹോം ക്വാറൻറീൻ മതിയായിരുന്നു. ഈ ഇളവാണ് ഇല്ലാതായത്.
കൊവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുെട പട്ടികയാണ് ഗ്രീൻലിസ്റ്റ്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യക്കാർക്ക് മാത്രമേ നിലവിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലാത്തതുള്ളൂ. ഇവർ ഹോം ക്വാറൻറീനിലാണ് കഴിേയണ്ടത്.
ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കൊവിഡ് -19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം.
ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കൊവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കൊവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യക്കാരുടെ ക്വാറൻറീൻ വ്യവസ്ഥകൾ ഇങ്ങനെയാണ്: ഇവർ ഖത്തർ എയർവേസിലാണ് വരുന്നതെങ്കിൽ അംഗീകൃത കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ നിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കൊവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർ ‘എക്സപ്ഷനൽ എൻട്രി പെർമിറ്റ്’കൈപ്പറ്റിയതിന് ശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല