സ്വന്തം ലേഖകൻ: ഖത്തറിൽ സ്വകാര്യ സ്കൂളുകളിലേക്കും പ്രീ സ്കൂളുകളിലേക്കുമുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷന് തിങ്കളാഴ്ച തുടക്കമായി. മാർച്ച് ഒന്നു മുതൽ ഒക്ടോബർ 14 വരെയാണ് രജിസ്ട്രേഷൻ. അതേസമയം, തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായതും യോജിച്ചതുമായ പാഠ്യപദ്ധതി രക്ഷിതാക്കൾ തെരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.
ഓരോ പാഠ്യപദ്ധതികൾക്കും സ്കൂളുകൾക്കും പ്രവേശനത്തിനായി വ്യത്യസ്തമായ മാനദണ്ഡങ്ങളും ചട്ടങ്ങളുമാണുള്ളത്. കൊവിഡ് സാഹചര്യമായതിനാൽ സ്കൂളുകളിൽ െബ്ലൻഡഡ് പഠന രീതിയാണ് ഇപ്പോൾ ഉള്ളത്. ഓൺലൈൻക്ലാസും നേരിട്ട് ക്ലാസ് റൂമുകളിൽ എത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള രീതിയാണിത്.
ഇൻറർനാഷനൽ എജുക്കേഷൻ സിസ്റ്റം ഇക്വലൻസി ടേബിളിൽ വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്. ഏത് അക്കാദമിക് തലത്തിലാണ് വിദ്യാർഥിയെ പ്രവേശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ അവരുടെ പ്രായം നിർണായകമാണെന്നും മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ കൃത്യമായ അക്കാദമിക് തലങ്ങൾ നിർണയിക്കുന്നതിൽ രക്ഷിതാക്കൾക്കും സ്കൂളിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഓരോ സ്കൂളിനും അതിേൻറതായ അക്കാദമിക നയപരിപാടികളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 14 വരെയാണ് രജിസ്േട്രഷൻ പ്രക്രിയ നീളുക. വിദേശത്തുള്ള വിദ്യാർഥികൾക്ക് അടുത്ത വർഷം ജനുവരി അവസാനം വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും ൈപ്രവറ്റ് സ്കൂൾ ലൈസൻസിങ് മേധാവി ഹമദ് അൽ ഗാലി പറഞ്ഞു.
സ്വകാര്യ സ്കൂളുകളും പ്രീ സ്കൂളുകളുമായി രാജ്യത്ത് 325ലധികം സ്ഥാപനങ്ങളാണ് ഉള്ളത്. 30ലധികം വ്യത്യസ്തമായ പാഠ്യപദ്ധതികളാണ് ഇവിടെയുള്ളത്. രക്ഷിതാക്കൾക്ക് തെരഞ്ഞെടുക്കാൻ നിരവധി ഒപ്ഷനുകളുണ്ടെന്നും ഹമദ് അൽ ഗാലി കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പബ്ലിക് സർവിസ് പോർട്ടലിൽ രാജ്യത്തെ സ്വകാര്യ സ്കൂളുകൾ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കൊവിഡ് സാഹചര്യത്തിലും സ്വകാര്യ സ്കൂളുകളിൽ ഫീസ് കൂടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂളുകളിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ തുടർന്ന് നിരവധി പേർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഫീസ് വർധനക്കുള്ള നീക്കം അന്യായമാണെന്നും രക്ഷിതാക്കൾ പറയുന്നു.
ഖത്തറിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് ഉയർന്ന നിലയിലാണെന്നും ഇതു കണക്കിലെടുത്താതെയാണ് വിദ്യാഭ്യാസ മന്ത്രാലയം ഫീസ് വർധിപ്പിക്കുന്നതിന് സ്വകാര്യ സ്കൂളുകളിൽനിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്നും ഖത്തരിയായ ഖലീഫ അൽ റുമൈഹി ദ പെനിൻസുല പത്രത്തോട് പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങൾക്കിടെ ഫീസ് വർധിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ച തീരുമാനം പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സ്കൂളുകൾക്ക് നിലനിൽക്കണമെങ്കിൽ ഫീസ് വർധിപ്പിച്ചേ മതിയാകൂവെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. ഫീസ് വർധനയുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ പ്രതികരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല