സ്വന്തം ലേഖകൻ:ഖത്തർ-സൗദി അറേബ്യ നയതന്ത്രബന്ധം പഴയരൂപത്തിലേക്ക്. സൗദി അറേബ്യയുടെ ഖത്തറിലെ അംബാസഡറായി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ് സ്ഥാനമേറ്റു. അധികാരപത്രം ഏറ്റുവാങ്ങിക്കൊണ്ട് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സൗദി സ്ഥാനപതിയെ വരവേറ്റു.
പുതിയ സ്ഥാനപതിക്ക് വിജയാശംസകൾ നേർന്ന ഉപപ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കാനുള്ള എല്ലാപിന്തുണയും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അൽഉലാ കരാർ ഒപ്പുവെച്ചതോടെയാണ് മൂന്നരവർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം നീങ്ങിയത്.
തോടെയാണ് ഇരുരാജ്യങ്ങളും കര-വ്യോമ-കടൽ അതിർത്തികൾ തുറന്നത്. ഇരുരാജ്യങ്ങളിലേക്കും പൗരന്മാരും പ്രവാസികളും നിലവിൽ യാത്ര നടത്തുന്നുമുണ്ട്. ഖത്തറിൽ സൗദി എംബസി ഉടൻ പുനരാരംഭിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അടുത്തിടെ പറഞ്ഞിരുന്നു.
ഉപകരണങ്ങളടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കാനുള്ള സമയപ്രശ്നം മാത്രമേ ബാക്കിയുള്ളൂവെന്നും അധികൃതർ അറിയിച്ചിരുന്നു. 2017 ജൂണിൽ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് ഖത്തറിലെ സൗദി എംബസി പ്രവർത്തനം നിർത്തിയത്. സൗദി അംബാസഡർ ചുമതലയേറ്റതോടെ നയതന്ത്രബന്ധം പഴയ രൂപത്തിലാകും. നിലവിൽ സൗദിയുടെ വിമാനക്കമ്പനിയായ സൗദിയയും ഖത്തർ എയർവേയ്സും ഇരുരാജ്യങ്ങളിലേക്കും വിമാനസർവിസുകൾ നടത്തുന്നുണ്ട്.
അബൂസംറ അതിർത്തി വഴി ഇരു രാജ്യങ്ങളിലേക്കും വാഹന ഗതാഗതവും ഉണ്ട്. ഉപരോധം നീക്കിയശേഷമുള്ള തുടർ കാര്യങ്ങളുമായി ബന്ധപ്പെട്ട ഖത്തരി-സൗദി കമ്മിറ്റിയുടെ യോഗവും പുരോഗമിക്കുകയാണ്. വ്യാപാരബന്ധമടക്കം പൂർവസ്ഥിതിയിൽ ആകുന്നതോടെ ഇരു രാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്.
പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രബന്ധം പൂർവസ്ഥിതിയിൽ ആകുന്നതോടെ ഖത്തറിൽ നിന്നുള്ളവർക്ക് ഹജ്ജ്-ഉംറ തീർഥാടനവും കൂടുതൽ എളുപ്പമാകും. ഖത്തറിൽനിന്ന് ഹജ്ജ്, ഉംറ തീർഥാടന യാത്രകൾ നടത്താൻ അനുമതിയുള്ള അംഗീകൃത ടൂർ ഓപറേറ്റർമാരുടെ പേരുവിവരങ്ങൾ ഒൗഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല