സ്വന്തം ലേഖകൻ: ജനുവരി 27 മുതൽ ഖത്തർ എയർവേസ് യുഎഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപേരാധം അവസാനിപ്പിച്ച് ജി.സി.സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്. മൂന്നരവർഷെത്ത ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ദുബൈയിലേക്കും അബൂദബിയിലേക്കും നേരിട്ട് ഖത്തർ എയർവേസ് വിമാന സർവിസ് തുടങ്ങുന്നത്.
27ന് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കും 28ന് അബൂദബി വിമാനത്താവളത്തിലേക്കുമാണ് വിമാനം പറക്കുക. ഇരു സർവിസിനുമുള്ള ബുക്കിങ് കമ്പനി വെബ്സൈറ്റിൽ തുടങ്ങിയിട്ടുണ്ട്. 27ന് ദോഹ ഹമദ് വിമാനത്താവളത്തിൽനിന്ന് ഖത്തർ സമയം വൈകീട്ട് ഏഴിന് പുറെപ്പടുന്ന വിമാനം യുഎഇ സമയം രാത്രി 9.10ന് ദുബായിൽ എത്തും. ഒരുമണിക്കൂറും 10 മിനിറ്റുമായിരിക്കും യാത്രാസമയം. 28ന് വൈകീട്ട് 7.50ന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 9.55ന് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങും. ഒരു മണിക്കൂറും അഞ്ചു മിനിറ്റുമായിരിക്കും യാത്രാസമയം.
ഖത്തറിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള സർവിസുകൾ കഴിഞ്ഞദിവസം തന്നെ തുടങ്ങിയിട്ടുണ്ട്. അതിനിടെ, ഇതിഹാദ് എയർവേസ് തങ്ങളുടെ ദോഹ സർവിസുകൾ ഫെബ്രുവരി അഞ്ചുമുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അബൂദബിയിൽനിന്ന് ദോഹയിലേക്ക് ദിവസേനയുള്ള സർവിസാണ് നടത്തുകയെന്ന് ഇത്തിഹാദ് േഗ്ലാബൽ സെയിൽസ് ആൻഡ് കാർഗോ സീനിയർ വൈസ്പ്രസിഡൻറ് മാർട്ടിൻ ഡ്ര്യൂ പറഞ്ഞു. സൗദിയിലേക്കും ഖത്തറിലേക്കുമുള്ള വിമാന സർവിസുകൾ ഇതിനകം പുനരാരംഭിച്ചിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല