1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2019

സ്വന്തം ലേഖകൻ: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടത്തിയ വംശഹത്യ വിചാരണക്ക് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഓങ് സാൻ സൂചി ഹാജരായി. കോടതി നടപടികൾ മൂന്നു ദിവസത്തിലധികം നീളും. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ് മ്യാൻമറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്.

റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനാണ് ഒരുകാലത്ത് ജനാധിപത്യത്തിന്റെ മുഖമായിരുന്ന ഓങ് സാൻ സൂചിയുടെ തീരുമാനം. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

കോടതിയിലേക്ക് പുറപ്പെടുന്നതിന് മുേന്നാടിയായി തലസ്ഥാനമായ നയ്പിഡാവിൽ നൂറുകണക്കിന് പേർ പങ്കെടുത്ത റാലി നടന്നു. സൂചിയുടെ ക്ഷണമനുസരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയും റാലിക്കെത്തിയിരുന്നു. സൂചിയുെട മുഖം പതിച്ച ടീ ഷർട്ടുകൾ അണിഞ്ഞ് തെരുവിൽ ഇറങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കി.

2017ലെ വംശഹത്യയിൽ നൂറുകണക്കിന് പേർ മരണപ്പെടുകയും എട്ട് ലക്ഷത്തോളം പേർ അഭയാർഥികളാകുകയും ചെയ്തിരുന്നു. റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ പട്ടാള നടപടിക്ക് കൂട്ടുനിന്നതിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ സൂചിക്ക് നൽകിയ പരമോന്നത പുരസ്കാരം തിരിച്ചെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.