1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2015

സ്വന്തം ലേഖകന്‍: 38 പ്രധാന ഭേദഗതികളോടെ സൗദി തൊ!ഴില്‍ നിയമം അടിമുടി അ!ഴിച്ചു പണിതു. സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബേദഗതികളാണ് പുതിയ തൊഴില്‍ നിയമത്തില്‍ അധികവും. സ്വദേശിവല്‍ക്കരണ നയത്തില്‍ വീ!ഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊ!ഴിലാളികളുടെ വര്‍ക്? പെര്‍മിറ്റ്? പുതുക്കുന്നതിന്? വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കടുത്ത വ്യവസ്ഥകള്‍ നിയമത്തിലുണ്ട്.

പുതിയ നിയമം ആറു മാസങ്ങള്‍ക്കു ശേഷം പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് 23 നു സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. പുതിയ നിയമം അനുസരിച്ച് സ്വദേശിവല്‍ക്കരണത്തില്‍ തൊഴിലുടമ വീഴ്ച വരുത്തിയാല്‍ അതിന്റെ പ്രത്യാഘാതം തൊഴിലാളികള്‍ കൂടി അനുഭവിക്കേണ്ടിവരും.

ഇഖാമ പുതുക്കാന്‍ വര്‍ക് പെര്‍മിറ്റ് അനിവാര്യമാണെന്നതിനാല്‍ വിദേശികളുടെ ഇഖാമ പുതുക്കലിനെ നിയമം നേരിട്ട് ബാധിക്കും.
സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ അനുപാതവും പുതിയ നിയമത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 50 വിദേശി തൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ 12 സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണം. പഴയ നിയമത്തില്‍ ഇത് ആറു സ്വദേശി തൊഴിലാളികള്‍ക്കായിരുന്നു.

പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശി പരിശീലകരുടെ പഠന ചെലവും സ്ഥാപനം വഹിക്കണം. പ്രൊബേഷന്‍ കാലം മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കാലാവധി നിശ്ചയിച്ച തൊഴില്‍ കരാര്‍ മൂന്നില്‍ നിന്ന് നാല് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണ കരാര്‍ പുതുക്കുന്ന സ്വദേശി തൊഴിലാളികളുടെ കരാര്‍ അനിശ്ചിതകാലമായി പരിഗണിക്കും.

സ്വദേശി തൊഴിലാളികളുടെ തൊഴിലവസരത്തെ ബാധിക്കുന്ന പരാമര്‍ശം തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തരുതെന്നും വ്യവസ്ഥയുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് മാസാന്ത ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ രണ്ട് മാസം മുമ്പ് തൊഴിലാളികളെ വിവരമറിയിച്ചിരിക്കണം. ശമ്പള വിതരണത്തിന് മറ്റു രീതി അവലംബിക്കുന്ന സ്ഥാപനങ്ങള്‍ ഒരു മാസം മുമ്പ് വിവരം നല്‍കിയാല്‍ മതിയാവും. എന്നാല്‍ രണ്ട് അവസരത്തിലും കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള അലവന്‍സ് നല്‍കിയിരിക്കണം.

കാരണം കൂടാതെ തുടര്‍ച്ചയായ 15 ദിവസമോ വര്‍ഷത്തില്‍ ഇടവിട്ട് 30 ദിവസമോ ജോലിക്ക് ഹാജരാവാതിരിക്കുന്നത് തൊഴിലാളിക്ക് മുന്നറിയിപ്പ് നല്‍കാന്‍ കാരണമാവും. ശമ്പളം ബാങ്ക് വഴി നല്‍കിയിരിക്കണമെന്ന് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളി സ്ഥാപനത്തില്‍ ചെലവഴിക്കുന്ന കൂടിയ സമയം 12 മണിക്കൂറായിരിക്കും. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൂന്നിന് പകരം അഞ്ച് ദിവസം അവധി, ഭാര്യ പ്രസവിച്ചാല്‍ ഒന്നിന് പകരം മൂന്ന് ദിവസത്തെ അവധി, ജോലിക്കിടയില്‍ പരിക്ക് പറ്റുന്നവര്‍ക്ക് 30 നു പകരം 60 ദിവസം വരെ അവധി, സ്ത്രീകള്‍ക്ക് പ്രസവത്തിന് നാല് ആഴ്ച വരെ പൂര്‍ണ ശമ്പളത്തോടെ അവധി, മറ്റൊരു മാസം ശമ്പളമില്ലാത്ത അവധി, ഇദ്ദ കാലാവധിക്ക് നാല് മാസവും പത്ത് ദിവസവും അവധി എന്നിവയും പരിഷ്‌കരണത്തിന്റെ പ്രത്യേകതകളാണ്.

രണ്ട് ദിവസത്തെ വാരാന്ത അവധി, സാധാരണ നിയമത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയ, കര്‍ഷകര്‍, ഇടയന്മാര്‍ തുടങ്ങി വീട്ടുവേലക്കാരല്ലാതെ വ്യക്തികളുടെ കീഴില്‍ കഴിയുന്ന ചില വിഭാഗത്തിനുള്ള പ്രത്യേക നിയമങ്ങള്‍ എന്നിവ അടുത്ത ഘട്ട പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്താനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. തൊഴില്‍ വിപണിയും സാമ്പത്തിക മേഖലയും പാകപ്പെടാന്‍ വേണ്ടി ഭേദഗതി വരുത്തിയ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ മന്ത്രാലയം ആറ് മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.