സ്വന്തം ലേഖകൻ: സൗദിയിൽ അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് മന്ത്രിസഭാ അംഗീകാരം. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അക്കൗണ്ടിങ്, ഒാഡിറ്റിങ് തൊഴിൽ രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. പുതിയ വ്യവസ്ഥകൾ അക്കൗണ്ടിങ് തൊഴിൽ വികസനത്തിനും പുരോഗതിക്കും കാരണമാകുമെന്ന് സൗദി അക്കൗണ്ടൻറ്സ് ആൻഡ് ഒാഡിറ്റേഴ്സ് ഒാർഗനൈസേഷൻ വ്യക്തമാക്കി.
രാജ്യത്ത് കമ്പനികളും നിക്ഷേപവും വർധിച്ചുവരുന്നതും ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനയും തൊഴിൽരംഗത്തെ വികസനങ്ങൾക്ക് അനുസൃതവുമായാണ് അക്കൗണ്ടിങ്, ഒാഡിറ്റിങ് രംഗത്ത് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്. രാജ്യത്തെ ചെറുപ്പക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽ അഭ്യസിക്കാനും സൗദി വിപണിയിലെ വലിയ ആവശ്യം നിറവേറ്റുന്നതിനും കമ്പനികളും തൊഴിൽ ഓഫിസുകളും സ്ഥാപിക്കാനും ഇതു സഹായിക്കും.
സകാത്, ടാക്സ്, അക്കൗണ്ടിങ് സേവനങ്ങൾ നൽകുന്ന ലൈസൻസികളുടെ ജോലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ ചെയ്യുന്നവരെ പ്രചോദിപ്പിക്കുക, ബിസിനസ് മേഖലയിലെ ആവശ്യകതകൾക്ക് അനുസൃതമായി പ്രഫഷനൽ ലൈസൻസുകൾ വിപുലീകരിക്കുക, നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും ആത്മവിശ്വാസവും വർധിപ്പിക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവ പുതിയ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പുതിയ വ്യവസ്ഥയിൽ ഒാർഗനൈസേഷെൻറ പേര് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് എന്നതിനു പകരം സൗദി ഓർഗനൈസേഷൻ ഫോർ ഓഡിറ്റേഴ്സ് ആൻഡ് അക്കൗണ്ടൻറസ് എന്നായി മാറും. പാർട്ട്ടൈം അക്കൗണ്ടിങ്, ഓഡിറ്റിങ് ജോലി ചെയ്യുന്നതിന് ലൈസൻസ്, പരിശീലന കാലയളവ് മൂന്നു വർഷത്തിനു പകരം ഒരു വർഷമായി കുറക്കുക തുടങ്ങിയ മാറ്റങ്ങളും പുതിയ വ്യവസ്ഥകളിലുണ്ടെന്നും ഒാർഗനൈസേഷൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല