
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തിെൻറ ഭീഷണി ഒഴിവാക്കാൻ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണകാലാവധി ഇന്ന് അവസാനിക്കേയാണ് ഇന്ന് രാത്രി 10 മുതൽ അടുത്ത 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.
സർക്കാർ നിർദേശമനുസരിച്ച് രാജ്യത്തെ റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാഴ്സലുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം പാടില്ല. പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നതും തുടരും. സാമൂഹിക പരിപാടികളിലെ പരമാവധി ഒത്തുചേരലുകൾ 20 വ്യക്തികളിൽ കവിയരുത്. എല്ലാ വിനോദപരിപാടികളും റദ്ദാക്കണം.
സിനിമാശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, സ്വതന്ത്ര ഇൻഡോർ ഗെയിംസ് സ്ഥലങ്ങൾ അല്ലെങ്കിൽ റസ്റ്റോറൻറുകൾ, ഷോപ്പിങ് സെൻററുകളിലെ വിനോദ കേന്ദ്രങ്ങൾ, കായിക (ജിം പോലെ) കേന്ദ്രങ്ങൾ എന്നിവ അടക്കുക. റസ്റ്റാറൻറുകൾ, കഫേകൾ എന്നിവിടങ്ങളിൽ അകത്തിരുന്ന് ഭക്ഷണം നൽകുന്നത് നിർത്തുക. സേവനം പാർലൽ നൽകുന്നതിൽ പരിമിതപ്പെടുത്തുക എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
ഇവൻറുകൾ, മീറ്റിങുകൾ, ഒത്തുച്ചേരൽ, പാർട്ടികൾ, ഖബറടക്ക ചടങ്ങുകൾ എന്നിവക്ക്, നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ സൂചിപ്പിച്ച മുൻകരുതൽ നടപടികൾ പാലിക്കണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതൽ തീരുമാനങ്ങൾ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിനും വിധേയമായിക്കും.
കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ച പ്രസ്താവനയുടെ തുടർച്ചയാണിത്. തീരുമാനം 20 ദിവസം കൂടി തുടരും. ഫെബ്രുവരി 14 രാത്രി 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ച ശിപാർശയുടെ ഭാഗമാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല