സ്വന്തം ലേഖകൻ: ഉഭയകക്ഷി ചർച്ചക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച ഒമാനിലെത്തും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ വിദേശയാത്രയാണിത്. ഇരു രാജ്യങ്ങളും തമ്മിലെ പൊതുതാൽപര്യ വിഷയങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക – വ്യവസായ മേഖല യിലെ പ്രത്യേക പദ്ധതികളും ഊർജമേഖലയിലെ നിക്ഷേപങ്ങളും സഹകരണവും ഉൾപ്പെടെ നിരവധി സംയുക്ത സംരംഭങ്ങൾ കൂടിക്കാഴ്ചയിൽ ധാരണയാകും. ഭക്ഷ്യസുരക്ഷാ മേഖലയിലെ പങ്കാളിത്തവും ഒമാനും സൗദി അറേബ്യയും തമ്മിലുള്ള 800 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ കര അതിർത്തിയായ ‘റുബുഉൽ ഖാലി’ തുറക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ വിവിധ പ്രാദേശിക, രാജ്യാന്തര രാഷ്ട്രീയ വിഷയങ്ങളോടുള്ള ഏകീകൃത നിലപാടുകളും ഗൾഫ് സ്വാശ്രയ നയം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപങ്ങളും ഉണ്ടാകുമെന്ന് കരുതുന്നു. ഴിഞ്ഞ ജൂലൈയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സൗദി സന്ദർശനത്തിന്‍റെ ഭാഗമായി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായികൂടിയാണ് സൗദി രാജകുമാരന്‍റെ സന്ദർശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല