1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കനത്ത് പിഴ ഈടാക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ ഈടാക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം ആണ് പരിശോധ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) ആയിരിക്കും പിഴ ഈടാക്കുന്നത്.

മന്ത്രാലയം പറഞ്ഞ സമയം കഴിഞ്ഞാല്‍ കടകളില്‍ ശക്തമായ പരിശോധന നടത്തും. ഡിസംബര്‍ നാലിന് ശേഷം ആയിരിക്കും പരിശോധന നടക്കുക. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് കടകളില്‍ പരിശോധന നടത്തുക. കഴിഞ്ഞ മാസം തന്നെ ഇതു സംബന്ധിച്ച് വിവരങ്ങള്‍ കട ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി രാജ്യത്തെ മുഴുവന്‍ കടകളിലും നടപ്പാക്കണം എന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഡിസംബര്‍ നാല് ശേഷം പേന കൊണ്ട് എഴുതിയ ബില്ലുകള്‍ രാജ്യത്ത് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ കൃത്യമായി ഉണ്ടായിരിക്കണം എന്നാണ് നിയമം. കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനവുമായി സൗദി മുന്നോട്ട് പോയിരിക്കുന്നത്.

സൗദി അറേബ്യയിലെ കടകളില്‍ ഇപ്പോള്‍ തന്നെ റെയ്ഡുകള്‍ ആരംഭിച്ചിട്ടുണ്ട്. മക്ക മേഖല വാണിജ്യ മന്ത്രാലയത്തിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിവിധ മാർക്കറ്റുകളിൽ പരിശോധനകള്‍ നടത്തുന്നുണ്ട്. രാജ്യത്തെ മിക്ക മന്ത്രാലയത്തിന്‍റെ കീഴിലും പരിശോധനകള്‍ നടക്കുന്നുണ്ട്. വാ ണിജ്യ മന്ത്രാലയം സാമൂഹിക വികസന മന്ത്രാലയം, കസ്റ്റംസ് അതോറിറ്റി വകുപ്പ് തുടങ്ങിയ മന്ത്രാലങ്ങല്‍ സംയുക്തമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.