
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ മക്കക്കടുത്ത് ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാൻ സ്വദേശിയായ ഗീവർദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്.
തൊഴിലാളികള്‍ യാത്രചെയ്ത ഡയന വാഹനം അപടത്തില്‍പ്പെട്ട് സൗദിയിലെ തായിഫില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. പരിക്കറ്റവരെ തായിഫ് കിംങ് ഫൈസല്‍ ആശുപത്രിയിലും കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തായിഫ് സെയില്‍ റോഡില്‍ ഹവിയക്ക് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. നസ്ബാന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ യാത്രചെയ്തിരുന്ന ഡയന വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നാല് ഇന്ത്യക്കാരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
വാഹനത്തില്‍ ഇന്ത്യക്കാര്‍ക്കുപുറമേ ബംഗ്ളാദേശ്, പാക്കിസ്താന് പൗരന്മാരടക്കം മൊത്തം ഇരുപത്തിനാല് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തായിഫ് കിംങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പരിക്കേറ്റവരില്‍ 11 പേര് കിംങ് അബ്ദുല്‍ അസീസ് ആശുപത്രിലും ബാക്കിയുള്ളവര്‍ കിംങ് ഫൈസല്‍ ആശുപത്രിയിലുമാണ് ഉള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ രണ്ട് ഇന്ത്യക്കാരുടെ നില ഗുരുതരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല