1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2021

സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്കുകൾ ഉപയോഗത്തിന് ശേഷം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധിക‍ൃതര്‍ അറിയിച്ചു. ഉപയോഗ ശേഷം ഇങ്ങനെ വലിച്ചെറിയുന്ന മാസ്കുകളില്‍ അണുബാധ ഉണ്ടാകും. അത് വീണ്ടും കോവിഡ് വര്‍ധിപ്പിക്കാന്‍ കാരണം ആകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് ഉപയോഗത്തിനുശേഷം അവ ശരിയായ രീതിയില്‍ നശിപ്പിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

പൊതുസ്ഥലത്ത് ആരെങ്കിലും ഉപയോഗിച്ച മാസ്ക് വലിച്ചെറിയുന്നുണ്ടെങ്കില്‍ അത് കര്‍ശനമായി നിരീക്ഷിക്കണമെന്ന് സൗദി പൊതുജനാരോഗ്യ ഉപമന്ത്രി ഹാനി ജോഖ്ദാർ പറഞ്ഞു. ബിച്ചുകളിലും, പാര്‍ക്കുകളിലും. തെരുവിലും ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന മാസ്കുകൾ കാണുന്നത് വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. വൃത്തിയുള്ളയും, സുരക്ഷിതമായി സമൂഹം നിലനില്‍ക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേ മാസ്ക് പതിവായി ഉപയോഗിക്കരുതെന്നും ഒരു ദിവസം ഒരു തവണയെങ്കിലും ഫേസ് മാസ്കുകൾ മാറ്റണമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസ്ക് നിരവധി തവണ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

ഉപയോഗിച്ച മാസ്കുകള്‍ വീണ്ടും ഉപയോഗിക്കുന്നത് വൈറസ് പരത്താന്‍ കാരണമാകും അതുകൊണ്ട് തന്നെ മാസ്കുകൾ ഒരിക്കലും പുനരുപയോഗം ചെയ്യാൻ സാധിക്കില്ല. ഒരോ ദിവസവും 25 ലക്ഷം മാസ്കുകൾ നിര്‍മ്മിക്കുന്ന ഒമ്പത് ഫാക്ടറികള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപയോഗിച്ച് മാസ്കുകള്‍ പ്രത്യേകം കവറുകളില്‍ ആക്കി ചവറ്റുകുട്ടയിൽ കളയണമെന്ന് ധാതുവിഭവ മന്ത്രാലയ വക്താവ് ജറാബിൻ മുഹമ്മദ് അൽ-ജർറ പറഞ്ഞു.

ഉപയോഗിച്ച് മാസ്കുകള്‍ സുരക്ഷിതമായി കളയുന്നത് ജനങ്ങളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.