1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2018

സ്വന്തം ലേഖകന്‍: നിര്‍ഭയ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെട്ടിച്ചമച്ചതാണ് വാതുവെയ്പ് കേസ്; ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ഭാര്യ. ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ടുയര്‍ന്ന കേസ് ഡല്‍ഹി പോലീസ് കെട്ടിച്ചമച്ചതാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളാണ് ഭുവനേശ്വരി ഉയര്‍ത്തുന്നത്.

വാതുവെയ്പ്പു കേസുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളെ കുറിച്ച് ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ ശ്രീശാന്ത് സംസാരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുള്ള ഭുവനേശ്വരിയുടെ കത്ത്.

വിഷയത്തില്‍ ഡല്‍ഹി പൊലീസിനെയും ബിസിസി ഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഭുവനേശ്വരി ഉന്നയിക്കുന്നത്. അന്ന് രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കുള്ള സമ്മര്‍ദം ശക്തമായതോടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഡല്‍ഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കെട്ടച്ചമച്ചതാണ് വാതുവെയ്പ്പ് കേസെന്നാണ് ഭുവനേശ്വരി കത്തില്‍ ആരോപിക്കുന്നത്.

കേസിലെ തന്റെ വീഴ്ചകള്‍ മറയ്ക്കാന്‍ അയാള്‍ ശ്രീയെ ബലിയാടാക്കുകയായിരുന്നു. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളില്‍നിന്നും ശ്രീയെ 2015 ജൂലായില്‍ കോടതി കുറ്റവിമുക്തനാക്കിയതാണ്. മൊഹാലിയില്‍ വാതുവെയ്പ്പുകാരനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുകയും വെളുത്ത ടവ്വല്‍ ധരിച്ച് സൂചന നല്‍കുകയും ചെയ്തുവെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.