1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കുന്ദൂസിൽ മുസ്ലീം ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഗൊസാർ – ഇ – സെയ്ദ് അബാദ് പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

എന്നാൽ സ്ഫോടനത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണെന്ന് താലിബാൻ ആരോപണം ഉന്നയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പള്ളിയിൽ എത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചതെന്ന് കുന്ദൂസ് പ്രവശ്യയിലെ ഡെപ്യൂട്ടി പോലീസ് മേധാവി ദോസ്ത് മുഹമ്മദ് ഉബൈദ പറഞ്ഞു. ആക്രമണത്തിൽ ഭൂരിഭാഗം പേരും മരിച്ചതായും ഷിയാ വിഭാഗത്തിൻ്റെ സുരക്ഷ ശക്തമാക്കാൻ താലിബാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷിയാ പള്ളിയിൽ എത്തിയവരെ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു. നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. താലിബാൻ്റെ പ്രത്യേക സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ചവരിൽ കുട്ടികൾ അടക്കമുള്ളവർ ഉൾപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മരണസംഖ്യ ഉയരുമെന്നാണ് വിവരങ്ങൾ. നിരവധി മൃതദേഹങ്ങള്‍ കണ്ടതായി പ്രദേശത്തെ വ്യവസായി സൽമായി അലോക്സായി വാർത്താ ഏജൻസിയോട് പറഞ്ഞു. സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അഫ്ഗാൻ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവശ്യയാണ് കുന്ദൂസ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പള്ളിയുടെ കവടത്തിലാണ് സ്ഫോടനമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.