സ്വന്തം ലേഖകൻ: തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എക്സലൻസ് കാർഡുമായി ദുബായ്. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക് ദുബായ്യിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കുന്ന കാർഡുകളാണ് ദുബായ് അവതരിപ്പിച്ചത്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശ പ്രകാരം തദ്ഖീർ അവാർഡിെൻറ ഭാഗമായാണ് എക്സലൻസ് കാഡുകൾ നൽകുന്നത്.
തദ്ഖീർ അവാർഡിൽ നാല്, അഞ്ച് സ്റ്റാറുകൾ ലഭിക്കുന്ന 15 കമ്പനികളിലെ 50,000 തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ കാർഡുകൾ നൽകും. ആർ.ടി.എ, ദീവ, ദുബായ് മുനിസിപ്പാലിറ്റി, ജി.ഡി.ആർ.എഫ്.എ എന്നീ വകുപ്പുകളിൽ കാർഡ് ഉപയോഗിച്ച് ആനുകൂല്യം ലഭിക്കും. ഈ സർക്കാർ വകുപ്പുകളിൽ അടക്കേണ്ട വിവിധ ഫീസുകളിൽ 25 മുതൽ 50 ശതമാനം വരെ ഇളവാണ് ലഭിക്കുക. ഇതിനു പുറമെ, സ്വകാര്യ സ്ഥാപനങ്ങളുടെ വിപുല ആനുകൂല്യങ്ങളും കിഴിവുകളും പദ്ധതിയിലുണ്ട്.
17ന് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന തഖ്ദീർ അവാർഡ് ദാന പരിപാടിയിൽ കാർഡുകൾ പ്രഖ്യാപിക്കും. ഗോൾഡ് കാർഡും ബ്ലൂ കാർഡുമാണ് ഉണ്ടാവുക. നാല്, അഞ്ച് സ്റ്റാർ റേറ്റിങ് ലഭിച്ചവർക്കാണ് ഗോൾഡ് കാർഡ്. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബ്ലൂ കാർഡ് പ്രധാനമായും ഗുണം ചെയ്യുക സ്വകാര്യ സ്ഥാപനങ്ങളിലാണ്. വാണിജ്യ േകന്ദ്രങ്ങളിലും മാളുകളിലും ആനുകൂല്യം നേടാൻ കഴിയും.
രണ്ടു വർഷത്തിലൊരിക്കലാണ് തദ്ഖീർ അവാർഡ് പ്രഖ്യാപിക്കുക. ഈ കാലയളവിലാണ് കാർഡ് ഉപയോഗിക്കേണ്ടത്. അവാർഡ് ജേതാക്കളായ സ്ഥാപനങ്ങൾ അവാർഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷമാകും അർഹരായ തൊഴിലാളികളെ തെരഞ്ഞെടുക്കുക. കാർഡിെൻറ ഗുണഗണങ്ങൾ തൊഴിലാളികൾക്ക് വിശദീകരിക്കാൻ ശിൽപശാല സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല