സ്വന്തം ലേഖകൻ: മലയാളികൾ അടക്കം പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ ആശ്രയിച്ചിരുന്ന യുഎഇ എക്സ്േചഞ്ച് ഇസ്രായേൽ-യുഎഇ കൺസോർട്യം ഏറ്റെടുത്തു. കടക്കെണിയിലായതിനെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനമാണ് ഏറ്റെടുത്തത്.
ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമർട്ടിെൻറ നേതൃത്വത്തിൽ ആരംഭിച്ച പ്രിസം ഗ്രൂപ്പിെൻറ േഗ്ലാബൽ ഫിൻറ്റെക് ഇൻെവസ്റ്റ്മെൻറ് ഹോൾഡിങ്സും (ജി.എഫ്.ഐ.എച്ച്) അബൂദബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോയൽ സ്ട്രാറ്റജിക് പാർട്നേഴ്സുമാണ് സ്ഥാപനം ഏറ്റെടുത്തത്. ഇതുസംബന്ധിച്ച കരാറിൽ യുഎഇ എക്സ്ചേഞ്ചിന് നേതൃത്വം നൽകുന്ന ഫിനാബ്ലർ എന്ന കമ്പനിയുമായി വ്യാഴാഴ്ച ഒപ്പുവെച്ചു.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആറുമാസം മുമ്പാണ് യുഎഇ എക്സ്ചേഞ്ച് പ്രവർത്തനം നിർത്തിയത്. യൂനിമണി, എക്സ്പ്രസ് മണി, റെമിറ്റ് റ്റു ഇന്ത്യ, ബയാൻ പേ തുടങ്ങിയവയും ഫിനാബ്ലറിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഫിനാബ്ലറിെൻറ സ്ഥാപകൻ ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയാണ്. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് കമ്പനിയുടെ തലപ്പത്തുനിന്ന് ഷെട്ടിയെ പുറത്താക്കിയിരുന്നു.
യുഎഇ എക്സ്േചഞ്ച് ഏറ്റെടുക്കാൻ യുഎഇയിലേക്ക് വരുമെന്ന് ഷെട്ടി പ്രഖ്യാപിച്ചെങ്കിലും ബംഗളൂരു വിമാനത്താവളത്തിൽ ഷെട്ടിയെ തടഞ്ഞു. ഇതേതുടർന്ന് യാത്രമുടങ്ങിയതിനുപിന്നാലെയാണ് സ്ഥാപനം യുഎഇ-ഇസ്രായേൽ കമ്പനി ഏറ്റെടുത്തത്. യുഎഇ എക്സ്ചേഞ്ചിെൻറ പ്രവർത്തനം നിർത്തിവെച്ചിരുന്നെങ്കിലും ഉപഭോക്താക്കൾക്ക് നൽകാനുള്ള തുക രണ്ടുമാസം മുമ്പ് പൂർണമായും നൽകി. യുഎഇ സെൻട്രൽ ബാങ്കിെൻറ നിയന്ത്രണത്തോടെയാണ് യുഎഇ എക്സ്ചേഞ്ചിെൻറ ഇപ്പോഴത്തെ പ്രവർത്തനം. പുതിയ കമ്പനി ഏറ്റെടുക്കുേമ്പാൾ 3000ത്തോളം ജീവനക്കാരുടെ അവസ്ഥ എന്താകുമെന്നകാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ട്. ജോലി നഷ്ടപ്പെട്ട മലയാളികൾ അടക്കം പലരും നാട്ടിലേക്ക് മടങ്ങുകയോ മറ്റു സ്ഥാപനങ്ങളിലേക്ക് മാറുകയോ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല