സ്വന്തം ലേഖകൻ: ജോണ്സണ് & ജോണ്സണ് വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് യു.എസിൽ അനുമതി. ലോകത്ത് ആദ്യമായാണ് ഒറ്റ ഡോസ് വാക്സീന് അനുമതി ലഭിക്കുന്നത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്. ഒറ്റ ഡോസ് ആയതിനാല്‍ വാക്സീന് വിതരണം വേഗത്തിലാക്കാനും കഴിയും. കോവിഡിന്റെ വകഭേദവകഭേദങ്ങള്ക്കും ഫലപ്രദമാണ് ഈ വാക്സിൻ. ജൂണിനുള്ളിൽ 100 മില്യൺ ഡോസ് രാജ്യത്ത് വിതരണം ചെയ്യാനാണ് പദ്ധതി.
ഫൈസർ, മോഡേണ വാക്സിനുകളേക്കാൾ വിലകുറഞ്ഞ വാക്സിൻ ആണിത്. ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന മെച്ചവും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ അവകാശപ്പെടുന്നു. കോവിഡ് വകഭേദങ്ങൾക്കും ഈ വാക്സിൻ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ബെൽജിയം കമ്പനിയായ ജാൻസനാണ് വാക്സിൻ നിർമിച്ചത്. ജൂൺ അവസാനത്തോടെ അമേരിക്കയ്ക്ക് 100 ദശലക്ഷം ഡോസുകൾ നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. ആദ്യ ഡോസുകൾ അടുത്ത ആഴ്ച്ച തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
ആവേശം നിറയ്ക്കുന്ന വാർത്തായാണ് ഇതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ കോവിഡിനെതിരായ പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
“ഇന്നത്തെ വാർത്ത നാം ആഘോഷിക്കുകയാണ്. എന്നാൽ എല്ലാ അമേരിക്കക്കാരോടും അഭ്യർഥിക്കുന്നത് എല്ലാവരും കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുന്നത് തുടരുക എന്നതാണ്,“ ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല