1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതിയായ ‘യഥാര്‍ഥ’ ശ്രീജിത്ത് എന്ന തുളസീദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി.

വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്‍, മദ്ദളക്കാരന്‍ തുളസീദാസ് എന്ന ശ്രീജിത്ത്, കുഞ്ഞാത്തുപറമ്പില്‍ കെ.ബി. അജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇവര്‍ വീടാക്രമണക്കേസിലെ ഒന്നും മൂന്നും ആറും പ്രതികളാണ്. ഇവരെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

യഥാര്‍ഥപ്രതിയായ തുളസീദാസിന് പകരമാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും തുടര്‍ന്ന് മര്‍ദനമേറ്റ് കൊല്ലപ്പെട്ടതും. ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീജിത്ത് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഒരു മാസത്തിനു ശേഷം പോലീസിനെ വെട്ടിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ശനിയാഴ്ച ആലുവ കോടതില്‍ ഹാജരായ മൂന്ന് പ്രതികളും വീടാക്രമിക്കുന്ന സമയത്ത് ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കി. ഇതോടെ കസ്റ്റഡിമരണ കേസില്‍ പോലീസ് കൂടുതല്‍ പ്രതിരോധത്തിലായി. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.