1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2011

വിവാദചിത്രം രാജ്‌നീതിയുടെ സംവിധായകന്‍ പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആരക്ഷണ്‍’ റിലീസിന് മുമ്പേ വിവാദമാകുകയാണ്. ഓഗസ്റ്റ് 12നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ ചിത്രം മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒട്ടേറെ ദളിത് സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ആരക്ഷണ്‍ ഒരു ദളിത് വിരുദ്ധ സിനിമയാണെന്നാണ് ഇവരുയര്‍ത്തുന്ന പ്രധാന ആരോപണം. ചിത്രത്തില്‍ അവിടിവിടെ കാണുന്ന ദളിത് വിരുദ്ധ കാഴ്ചപ്പാട് മാറ്റിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ തിയ്യേറ്ററുകളില്‍ ചിത്രം കാണിക്കാനാവില്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാക്കള്‍ പറയുന്നത്. ആരക്ഷണിനെ ദളിത് വിരുദ്ധ ചിത്രമായി നാഷണല്‍ കമ്മിഷന്‍ ഓഫ് ഷെഡ്യൂല്‍ഡ് കാസ്റ്റ്‌സും ആരക്ഷണിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

റിലീസിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഒരു പാനലിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയാല്‍ മാത്രമേ ആരക്ഷണ്‍ തിയേറ്ററുകളില്‍ കളിക്കാന്‍ അനുവദിക്കൂ എന്നാണ് ദളിത് സംഘടനകളുടെ നിലപാട്. എന്നാല്‍ ഏതെങ്കിലും ഒരു പാനലിന് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പ്രകാശ് ഝാ തയ്യാറായിട്ടില്ലെന്നാണ് വിവരം.

അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ദീപികാ പദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടമാണ് ആരക്ഷണില്‍ കാഴ്ചവച്ചിരിക്കുന്നത്. . ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ സംവരണത്തേക്കുറിച്ചാണ് ചിത്രം പറയുന്നത്. സെയ്ഫ് ഒരു ദളിത് അധ്യാപകനായാണ് അഭിനയിക്കുന്നത്.

പ്രകാശ് ഝായുടെ രാജ്‌നീതി ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. വിവാദത്തിന്റെ കാര്യത്തിലും ചിത്രം മുന്‍പന്തിയായിലായിരുന്നു. സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളായിരുന്നു രാജ്‌നീതിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.