സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരിൽ ചില വിഭാഗത്തിൽപ്പെട്ടവരുടെ ഐസലേഷൻ കാലാവധി 14ൽ നിന്നു 10 ദിവസമാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). പരിശോധനയിൽ പോസിറ്റീവ് ആയിട്ടും ലക്ഷണങ്ങൾ പ്രകടമാക്കാത്തവർക്കാണ് പ്രധാനമായും ഇളവ്. മരുന്നു കഴിക്കാതെ തന്നെ രോഗലക്ഷണങ്ങളിൽ നിന്നു മുക്തരായർ, രോഗികളുമായി അടുത്തിടപഴകിയിട്ടും രോഗലക്ഷണമില്ലാത്തവർ എന്നിവർക്കും ഇളവ് ബാധകം. മറ്റുള്ളവർക്കുള്ള നിബന്ധനകളിൽ ഇളവില്ല. ചികിത്സയിൽ കഴിയുന്നവർക്കു …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കൊവിഡിനെതിരായ സൗജന്യ വാക്സീൻ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി ആരോഗ്യവിഭാഗം. വാക്സീൻ എടുത്ത് സ്വയം സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും തുടക്കം കുറിച്ചു. അബുദാബിയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സീൻ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വാക്സീൻ നൽകുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ …
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാർക്ക് ഓരോ 14 ദിവസത്തിലും പി.സി.ആർ. പരിശോധന നിർബന്ധമാക്കുന്നു. ജനുവരി 17 മുതലാണ് തീരുമാനം നിലവിൽ വരിക. പരിശോധനാ ഫീസ് സ്വയം വഹിക്കുകയും വേണം. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി. സർക്കാർ സംവിധാനങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും കൊവിഡ് വ്യാപനം പൂർണമായും …
സ്വന്തം ലേഖകൻ: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിരുന്നു ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി …
സ്വന്തം ലേഖകൻ: പോയ വര്‍ഷം രാജ്യത്തുടനീളം ഇന്റര്‍നെറ്റ് മണിക്കൂറുകളോളം നിശ്ചവമായെന്നും അതു വഴി രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമുണ്ടായതായും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന …
സ്വന്തം ലേഖകൻ: ഇനിയും കൊവിഡ് ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന് അതിനെക്കാൾ ദൂരവ്യാപക നാശമുണ്ടാക്കാൻ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച് വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ‘സാർസ്’, ‘എബോള’, ‘സിക’ തുടങ്ങി എണ്ണമറ്റ പകർച്ച വ്യാധികൾ നൽകിയ ദുരന്തങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാകുംമുെമ്പ ലോകത്തെ മുൾമുനയിൽനിർത്തിയ കൊവിഡിനെക്കാൾ വേഗത്തിൽ പടരാൻ ആകുന്ന രോഗത്തിന് ‘ഡിസീസ് എക്സ്’ എന്നാണ് സംഘടന പേരു …
സ്വന്തം ലേഖകൻ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനായിരുന്നു ഉദ്ഘാടന വേദി. ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി …
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ പക്ഷിപ്പനി ദുരന്തപട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയില്‍ വിവിധയിടങ്ങളില്‍ താറാവുകളെ കൊന്നൊടുക്കി. രണ്ടു ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാംപിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ …