1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

അഡ്വാന്‍സ്‌ വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം കാവ്യാമാധവന്‍ തന്റെ ചിത്രത്തില്‍ അഭിനയിച്ചില്ലെന്ന്‌ സംവിധായകന്‍ വിനയന്‍ ആരോപിച്ചു. കരാര്‍ ഒപ്പിട്ടശേഷം സിനിമയെക്കുറിച്ച്‌ പറയാന്‍ ശ്രമിച്ചപ്പോള്‍ കാവ്യ നിരവധി തവണ ഒഴിഞ്ഞുമാറുകയായിരുന്നു. അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ തുറന്നുപറയുകയും അഡ്വാന്‍സ്‌ മടക്കിനല്‍കുന്നതുമാണ്‌ മര്യാദയെന്നും വിനയന്‍ പറയുന്നു.

മലയാള സിനിമയിലെ ചില സൂപ്പര്‍താരങ്ങളുടെ ഇടപെടലാണ്‌ കാവ്യ തന്റെ ചിത്രത്തില്‍ നിന്ന്‌ പിന്‍മാറാന്‍ കാരണം. ഒരു സിനിമാ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വിനയന്‍ ഇക്കാര്യം പറഞ്ഞത്‌. സൂപ്പര്‍താരങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അതിന്‌ അടിപ്പെടേണ്ട കാര്യം കാവ്യയ്‌ക്ക്‌ ഇല്ല. കഴിവുള്ള നടിയാണ്‌ അവര്‍. എന്നാല്‍ കഴിവ്‌ കൊണ്ടുമാത്രം മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്നതിന്റെ തെളിവാണ്‌ ഈ സംഭവമെന്നും വിനയന്‍ പറഞ്ഞു.

അടുത്ത ബന്ധമുണ്ടായിരുന്നിട്ടും ദിലീപുമായി അകലാനുള്ള കാരണവും വിനയന്‍ വെളിപ്പെടുത്തി. തന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ ദിലീപ്‌ ആയിരുന്നു നായകനാകേണ്ടിയിരുന്നത്‌. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസിനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടതിനാലാണ്‌ ദിലീപിനെ മാറ്റി പകരം ജയസൂര്യയെ നായകനാക്കാന്‍ തീരുമാനിച്ചത്‌.

ദിലീപിന്റൈ കരിയര്‍ തകര്‍ക്കാന്‍ വേണ്ടിയല്ല, താന്‍ ജയസൂര്യയെ കൊണ്ടുവന്നതെന്നും വിനയന്‍ പറയുന്നു. ഈ ചിത്രത്തില്‍ ജയസൂര്യയെ നായകനാക്കിയതു മുതലാണ്‌ ദിലീപ്‌ തന്നെ ശത്രുവായി കണ്ടുതുടങ്ങിയത്‌. എന്നാല്‍ ദിലീപിന്റെ പെരുമാറ്റ മര്യാദയെ താന്‍ ബഹുമാനിയ്‌ക്കുന്നു. ഇപ്പോഴും കണ്ടാല്‍ ദിലീപ്‌ ചിരിക്കുകയും കുശലം ചോദിക്കുകയും ചെയ്യാറുണ്ട്‌. എന്നാല്‍ മലയാളസിനിമയിലെ ചില സൂപ്പര്‍താരങ്ങള്‍ തന്നെ കണ്ടാല്‍ പരിചയം കാണിക്കില്ല. അവര്‍ അത്രമാത്രം പകയോടെയാണ്‌ തന്നെ കാണുന്നതെന്നും വിനയന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.