1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2018

സ്വന്തം ലേഖകന്‍: മുന്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇനി എഴുത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തില്‍ പ്രതിഷേധിച്ചു വിദേശകാര്യമന്ത്രിപദം രാജിവച്ച ബോറിസ് ജോണ്‍സന്‍ പംക്തികാരനായാണ് എഴുത്തിലേക്ക് കടക്കുന്നത്.

പംക്തികാരനായി ജോണ്‍സന്റെ തിരിച്ചുവരവ് ഡെയ്‌ലി ടെലിഗ്രാഫ് പത്രം ആഘോഷിച്ചത് ‘ഹി ഇസ് കമിങ് ഹോം’ എന്ന തലക്കെട്ടില്‍ ഒന്നാം പേജ് അറിയിപ്പോടെയാണ്. പുതിയ പംക്തിയില്‍ യൂറോപ്പിനു പുറത്തുനിന്നുകൊണ്ടുള്ള ബ്രിട്ടന്റെ നല്ല സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ വായനക്കാരോട് ജോണ്‍സന്‍ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി മേയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളൊന്നും നടത്താതെയാണ് ജോണ്‍സണ്‍ ലേഖനം എഴുതിയതെന്നതും ശ്രദ്ധേയമായി. പത്ര പംക്തികാരനായി 2,75,000 പൗണ്ട് പ്രതിവര്‍ഷ വരുമാനമുണ്ടാക്കിയിരുന്ന ജോണ്‍സന്‍ 2016 ജൂലൈയിലാണു മേയുടെ മന്ത്രിസഭയില്‍ ചേര്‍ന്നത്. 1,43,789 പൗണ്ട് മാത്രമായിരുന്നു മന്ത്രിയുടെ ശമ്പളം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.