1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2017

 

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, അക്രമികളില്‍ നിന്ന് രക്ഷപെടാന്‍ യുവതി പൂര്‍ണ നഗ്‌നയായി ഫ്‌ലാറ്റില്‍ നിന്നിറങ്ങി ഓടി. ഡല്‍ഹി പാണ്ഡവ് നഗറില്‍ അഞ്ചു പേര്‍ ചേര്‍ന്നാണ് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഒടുവില്‍ യുവതി പൂര്‍ണ്ണ നഗ്‌നയായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പൂര്‍ണ്ണ നഗ്‌നയായി യുവതി ബാല്‍ക്കെണിയില്‍ നിന്നും എടുത്തു ചാടി തെരുവിലേക്ക് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മാര്‍ച്ച് 11 ന് രാത്രിയിലായിരുന്നു യുവതി അഞ്ചംഗ സംഘത്തിന്റെ പീഡനത്തിന് ഇരയായത്. മണിക്കൂറോളം നീണ്ട ബലാത്സംഗത്തിനൊടുവില്‍ തന്നെ പൂട്ടിയിട്ടിരുന്ന കെട്ടിടത്തിലെ ഒന്നാം നിലയുടെ ബാല്‍ക്കെണിയില്‍ നിന്നും യുവതി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. റോഡിലൂടെ സഹായത്തിനായി കേണു കൊണ്ട് ഓടിയ ഇവര്‍ക്ക് വസ്ത്രം നല്‍കിയത് തൊട്ടടുത്ത കെട്ടിടത്തിലെ യുവതിയായിരുന്നു. പുലര്‍ച്ചെ 5.40 ന് ഒരു യുവതി പൂര്‍ണ നഗ്‌നയായി സഹായത്തിനായി കേണുകൊണ്ട് തെരുവിലൂടെ പോകുന്നത് കണ്ടെന്നും തുടര്‍ന്ന് താന്‍ ഒരു ഷര്‍ട്ടും പൈജാമയും ബാല്‍ക്കെണിയില്‍ നിന്നും താഴേയ്ക്ക് ഇട്ടു കൊടുത്തെന്നും മുന്നി ദേവി എന്ന സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.

17 സെക്കന്റ് നീളുന്ന സിസിടിവി ദൃശ്യങ്ങളില്‍ യുവതി ബില്‍ഡിംഗില്‍ നിന്നും ചാടുന്നതും പടികളിലേക്ക് വീഴുന്നതും കാണാം. വഴിയില്‍ മറ്റുള്ളവരെല്ലാം ഇവരെ അവഗണിച്ചു നീങ്ങിയപ്പോള്‍ യുവതിയെ സഹായിക്കാനായി എത്തിയത് ഒരാള്‍ മാത്രമായിരുന്നു. രണ്ടു കാറുകള്‍ ഇവര്‍ക്കടുത്ത് നില്‍ക്കുന്നുണ്ടെങ്കിലു സഹായിക്കാന്‍ തയ്യാറായില്ല. ആള്‍ക്കാരെല്ലാം അമ്പരപ്പോടെ ഇവരെ നോക്കുന്നുണ്ടെങ്കിലും ആരും അടുത്തേക്ക് വരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഒരു ഓട്ടോ ഡ്രൈവറാണ് സഹായത്തിനായി എത്തിയത്.

ഓട്ടോ അടുത്തു നിര്‍ത്തുകയും ഇവര്‍ അതില്‍ കയറുന്നതും ഓട്ടോ പോകുന്നതും ദൃശ്യത്തിലുണ്ട്. ഇയാള്‍ തന്നെ മൊബൈല്‍ നല്‍കുന്നതും അവര്‍ പോലീസിന് ഫോണ്‍ ചെയ്യുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഇതിന് പുറമേ വഴിയില്‍ നിന്ന മറ്റു രണ്ടു പേരില്‍ ഒരാളും പോലീസിനെ തക്ക സമയത്ത് തന്നെ വിളിച്ചതിനാല്‍ സംഭവത്തിലെ പ്രതികള്‍ അഞ്ചു പേരെയും കുടുക്കാന്‍ പോലീസിനായി.

യുവതിയുടെ സുഹൃത്തുക്കളായ കുന്ദന്‍, വികാസ് കുമാര്‍, ലക്ഷ്യ ഭല്ല, നവീന്‍, സ്വരിത്, പ്രതീക് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. അഞ്ചു പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേപ്പാള്‍ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമാണ് 26 കാരിയായ യുവതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.