1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2018

സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിച്ച് അന്വേഷകരെ കുഴക്കുന്ന തന്ത്രമാണിത്. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍ അറിയില്ല.

മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ ചുരുളും അഴിയുമെന്ന പൊലീസിന്റെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി. സംഘടിത കുറ്റകൃത്യങ്ങളില്‍ പൊലീസ് അന്വേഷണത്തെ വഴിമുട്ടിക്കാനാണു പരസ്പരബന്ധമില്ലാത്ത ക്രിമിനല്‍ സംഘങ്ങളെ ഒരേ കുറ്റകൃത്യത്തിനു നിയോഗിക്കുന്നത്. സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്താലും മറ്റു പ്രതികളിലേക്ക് അന്വേഷണസംഘത്തിന് എളുപ്പം എത്തിച്ചേരാന്‍ കഴിയില്ല.

അറസ്റ്റിലായ 13 പ്രതികളെ ചോദ്യംചെയ്ത ശേഷവും കൊലയാളിസംഘത്തെ സംബന്ധിക്കുന്ന പൂര്‍ണവിവരങ്ങള്‍ ലഭിക്കാത്തത് അതുകൊണ്ടാണ്. ചോദ്യം ചെയ്യലില്‍ ഇതുവരെ പൊലീസിന് എത്തിച്ചേരാന്‍ കഴിഞ്ഞതു നാലു പ്രതികളിലേക്ക് മാത്രം. പ്രതിയില്‍ നിന്നു പ്രധാനമായും കിട്ടിയത് കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണ്. അതോടെ അഭിമന്യു വധക്കേസിലെ മുഖ്യ ആസൂത്രകനും കൊലയാളിയും ആരെന്നുള്ള ചോദ്യം വീണ്ടും ബാക്കിയായി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.