1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2015

സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. യൂണിവേഴ്‌സിറ്റിയിലെ മൂന്നു മുതിര്‍ന്ന നിയമ വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

കൂട്ട ബലാത്സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്നു പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി അധികൃതരോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. 2013 ഓഗസ്റ്റ് മുതല്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച പ്രതികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ക്യാമ്പസില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് മുതിര്‍ന്നതോടെയാണ് പെണ്‍കുട്ടി അധികൃതരെ സമീപിച്ചത്. 2013 ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ നിന്ന് യൂണിവേഴ്‌സിയില്‍ ചേരാനെത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതികളില്‍ ഒരാളായ ഹാര്‍ദിക് ഷിക്രിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് ഷിക്രി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയയാക്കി. ഒപ്പം പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഷിക്രിയുടെ മറ്റു രണ്ടു സുഹൃത്തുക്കളായ കരണ്‍ ചബ്രയും വികാസ് ഗാര്‍ഗും പെണ്‍കുട്ടിയെ തുടര്‍ച്ചയായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

പീഡനം അസഹ്യമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി യൂണിവേഴ്‌സിറ്റിയുടെ ലൈംഗിക പീഡന നിരോധന കമ്മിറ്റി മുമ്പാകെ പരാതി നല്‍കുകയായിരുന്നു.

ആ സമയത്ത് ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്ന ഷിക്രി ഉടന്‍ തന്നെ പിടിലൂടുകയും അയാളുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.