1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011

കൊല്‍ക്കത്ത: ഫലം പ്രസക്തമല്ലാതിരുന്ന മല്‍സരത്തില്‍ അയര്‍ന്റ് നെതര്‍ലന്റിനെ ആറുവിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍.നെതര്‍ലന്റ് 306, അയര്‍ലന്റ് 4/307.

ആദ്യം ബാറ്റുചെയ്ത നെതര്‍ലന്റ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അമ്പതുറണ്‍സിനിടെ അവരുടെ മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ ദോസ്‌ചെറ്റ് (106) ടീമിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ബോറന്‍ (84), ബരേസി (44) എന്നിവര്‍ ടീമിനായി മികച്ച കളി കാഴ്ച്ചവെച്ചു.

എന്നാല്‍ നെതര്‍ലന്റ് നിര്‍ത്തിയടത്തുനിന്നായിരുന്നു അയര്‍ലന്റ് തുടങ്ങിയത്. ആദ്യവിക്കറ്റില്‍ 177 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഐറിഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞു. 68 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡും സെഞ്ച്വറി നേടിയ സ്റ്റിര്‍ലിംഗും (101) ടീമിനെ മുന്നില്‍ നിന്നും നയിച്ചു. തുടര്‍ന്ന് നീല്‍ ഒബ്രിയനും (57)വില്‍സണും ചേര്‍ന്ന് (27) പോരാട്ടം ഏറ്റെടുത്തു. ഒടുവില്‍ 47.4 ഓവറില്‍ ഐറിഷ് ടീം വിജയം കണ്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.