1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

ഭര്‍ത്താവ് ജയിലിലായ ബംഗ്ലാദേശി യുവതി ലെസ്ബിയനായി മാറി. കാമ ദാഹം തീര്‍ക്കാന്‍ എട്ടുവയസുള്ള മകളെ കൊന്നു തള്ളി. ഇംഗ്ലാണ്ടിനെ നടുക്കിയ ഒരു കൊലപാതക കഥ ചുരുളഴിയുന്നു.

മലയാളികളടക്കം നിരവധി ഏഷ്യാക്കാര്‍ താമസിക്കുന്ന എസ്സെക്‌സിലെ ഇല്‍ഫോര്‍ഡില്‍ അന്ധമായ സ്വവര്ഗ്ഗാനുരാഗവും കാമവെരിയും മൂത്ത് കാമുകിയുടെ നിര്‍ദേശ പ്രകാരം എട്ടു വയസ്സുള്ള മകളെ കൊന്നു തള്ളിയ ബംഗ്ലാദേശി വംശജയായ പോളി ചൌധരി എന്ന മുപ്പത്തഞ്ചു കാരിയുടെ കഥകള്‍ കേട്ട് ബ്രിട്ടിഷ് നിയമ വ്യവസ്ഥ വിറങ്ങലിച്ചു നില്ക്കുന്നു. പോളി ചൗധരി എന്ന 35 വയസ്സുകാരിയാണ് കിക്കി മാദ്ദാര്‍ എന്ന തന്റെ കാമുകിയുടെ നിര്‌ധേഷപ്രകാരം മകളെ ദാരുണമായി പീഡിപ്പിച്ചു കൊന്നത്.2013 മാര്‍ച്ചില്‍ നടന്ന കൊടും കൊലയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ കേസ് വിസ്താരം നടക്കുന്ന ലണ്ടനിലെ ഓള്‍ഡ് ബയിലി കോടതിയില്‍ നിന്നും പുറത്തു വരുന്നത്.

ഭര്‍ത്താവായ അഫ്‌സര്‍ അലി എന്നാ ബംഗ്ലാദേശി യുവാവ് ജയിലില്‍ ആയ സമയം ആണ് പോളി ചൌധരി തന്റെ അയല്‍വാസിയായ കിക്കി മദ്ദര്‍ എന്ന നാല്‍പ്പത്തിമൂന്നുകാരിയുമായി പരിചയത്തില്‍ ആവുന്നത്. പിന്നീട് ഇവരുടെ വീട്ടിലെ നിത്യ സന്ദര്ഷക യായി മാറിയ കിക്കി പോളിയുമായി സ്വവര്‍ഗ രതിയില്‍ എര്‌പ്പെടുക പതിവായി. ഫേയ്‌സ്ബുക്കിലൂടെയും എസ്എംഎസ്സുകളിലൂടെയും ഡേവിഡ്, ജിമ്മി എന്നി പുരുഷന്മമാരുടെ പേരിലും ശക്തിമാന്‍ കഥാപാത്രത്തിനു സമാനമായ സ്‌കൈമാന്‍ എന്ന അപര നാമത്തിലും ആണ് ഇവര്‍ തങ്ങളുടെ പ്രണയത്തിന്റെ തീവ്രത കൂട്ടാനായി സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. അയല്‍വാസികളായിരുന്നു എങ്കിലും മിക്കപ്പോഴും പോളിയുടെ വീട്ടിലാണ് കിക്കി അന്തിയുറങ്ങിയിരുന്നത്

ഭര്‍ത്താവ് ജയിലില്‍ നിന്നും തിരിയെ വന്ന ശേഷവും പോളിയും കിക്കിയും ഒരുമിച്ചു ബന്ധം തുടര്‍ന്നു പോന്നു. ഈ പതിവ് തുടര്‍ന്നപ്പോള്‍ ചോദ്യ ചെയ്ത അലിയോടു കിക്കിക്ക് മാരകമായ കാന്‍സര്‍ ആണെന്നും തുടര്ച്ചയായ മരുന്ന് കഴിക്കാന്‍ മുടക്കം വരാതെ സഹായിക്കാനാണ് തങ്ങളുടെ ഒപ്പം കഴിയുന്നത് എന്ന് പെപ്പി ധരിപ്പിച്ചു.ഒടുവില്‍ സത്യം മനസ്സിലാക്കിയ അലി ഭാര്യയേയും മകളെയും കൊണ്ട് താമസം മാറി.എന്നാല്‍ ഇവിടെയും കിക്കി സന്ദര്‍ശനവും തുടര്‍ന്ന് പോന്നു.ഒടുവില്‍ സഹികെട്ട് ഭര്ത്താവ് പിണങ്ങി താമസം മാറുകയായിരുന്നു.ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. പോളിയുടെ ഭര്ത്താവ് താമസം മാറിയതോടെ വിഹാരം സുഗമമായി മാറിയ കിക്കി പെപ്പിയെ എല്ലാവിധത്തിലും മാനസികമായി തനിക്കു കീഴ്‌പ്പെടുത്തി.തന്റ്‌റെ രതി വൈകൃതങ്ങള്‍ക്ക് പെപ്പിയുടെ മകളായ ആയിഷ എന്ന എട്ടു വയസ്സുകാരി തടസ്സമാവുന്നത് കണ്ട കിക്കി തനിക്കു കുട്ടിയെ ഇഷ്ടമാല്ലെന്നും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീക്ക് അയാളുടെ കുട്ടിയെ നോക്കേണ്ട കടമ ഇല്ലെന്നും വിശ്വസിപ്പിച്ച് മകളോട് അമിതമായ വൈരാഗ്യം വളര്‍ത്തിയെടുത്തു.

തന്റെ ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കുന്ന കിക്കിയുടെ വാക്കുകള്‍ തള്ളിക്കളയാനാകാതെ ആ അമ്മ കാമുകിയുടെ സാന്നിധ്യത്തില്‍ തന്റെ കുരുന്നിനെ തീപ്പൊള്ള ലേല്‍പ്പിച്ചും ശരീര മാസകാലം മുറിവുകള്‍ വരുത്തിയും രാത്രിയില്‍ കുരുതി കഴിക്കുകയായിരുന്നു. കുട്ടിയുടെ തലക്കെട്ട മാരകമായ ആഘാതമാണ് മരണകാരണം എന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു .അന്‍പത്തി മൂന്നിലധികം മാരകമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയത് .കൊലക്കുശേഷം സൂത്രധാരയായ കിക്കി പോലീസില്‍ വിളിച്ച് തങ്ങളുടെ വീട്ടില്‍ അപകടം നടന്നു,കുട്ടി മരിച്ചു എന്ന് അറിയിക്കുക യായിരുന്നു.

വിശദമായ പരിശോധന ക്ക് ശേഷം പോലിസ് രണ്ടു പേരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയുകയാനുണ്ടായത് .കേസിന്റെ അന്തിമ വാദം ഇപ്പോള്‍ നടന്നു വരുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേസ് കേള്‍ക്കുന്ന ജൂറി വിധി പ്രസ്താവിക്കും.

ബിബിസി അടക്കം എല്ലാ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ യാണ് ഈ കേസിന്റെ വിവരങ്ങള്‍ അനുദിനവും റിപ്പോര്‍ട്ട് ചെയുന്നത്. എല്ലാ ഏഷ്യാക്കാരെയും ഒരേ രീതിയില്‍ കാണുന്ന ഒരു വലിയ ഭൂരിപക്ഷം ജന വിഭാഗം യു കെ യില്‍ ഇപ്പോഴുമുണ്ട്. കുടുംബ ജീവിതത്തിനും ദാമ്പത്യ പരിശുദ്ധിക്കും പരമ പ്രാധാന്യം കൊടുക്കുന്ന നമ്മള്‍ മലയാളികളും ഇത്തരം ആളുകളുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹ മധ്യത്തില്‍ കരി വാരി തേല്‍പ്പിക്കപ്പെടുന്നു എന്നതാണ് വേദനാജനകമായ ഒരു സത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.